Covaxin | കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

Last Updated:

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്.

News18 Malayalam
News18 Malayalam
ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിച്ച കോവിഡ്(COVID) വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സഘടന (World Health Organization) അംഗീകാരം നല്‍കി. 18 വയസ്സിനും അതിന് മുകളില്‍ ഉള്ളവര്‍ക്കും അടിയന്തര ഉപയോഗത്തിനാണ് അനുമതി.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്.
കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉള്‍പ്പെടെ നേരിട്ടിരുന്ന തടസ്സം ഇതോടെ ഒഴിവാകും.കഴിഞ്ഞ ഏപ്രില്‍ ആണ് വാക്‌സിന്റെ അനുമതിക്കായി ലോകാരോഗ്യ സഘടനയെ ഭാരത് ബയോടെക്ക് സമീപിച്ചത്.
Covid 19 | വ്യത്യസ്ത വൈറസ് വകഭേദങ്ങൾക്കെതിരെ കോവിഡ് 19 ആന്റിബോഡികൾ അത്രത്തോളം ഫലപ്രദമല്ല; നിർണായക സൂചനയുമായി പഠനം
കോവിഡ് 19(Covid 19) രോഗ ബാധയ്ക്ക് ശേഷം 10 മാസം വരെ ആന്റീബോഡികള്‍(Antibodies) ശരീരത്തിൽ നിലനില്‍ക്കുമെന്ന് പഠനം(Study). എന്നാൽ ഈ ആന്റിബോഡികൾ ആ ശരീരത്തിൽ രോഗബാധ ഉണ്ടാക്കിയ വൈറസ് വകഭേദത്തിനെതിരെ മാത്രമേ പ്രതിരോധശേഷി നൽകൂ എന്നും വ്യത്യസ്ത വകഭേദങ്ങളെ(Different Variants) ചെറുക്കാൻ അവ പര്യാപ്തമല്ലെന്നും കൂടി പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
മുപ്പത്തിയെട്ട് രോഗികളിലെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ആന്റീബോഡികള്‍ നിരീക്ഷണ വിധേയമാക്കി കൊണ്ടാണ് പ്രസ്തുത പഠനം സംഘടിപ്പിച്ചത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ രോഗികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയിലാണ് ഈ പഠനം നടത്തിയത്. നേച്ചര്‍ മൈക്രോബയോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രതിരോധ മരുന്നുകൾ സ്വീകരിക്കുന്നതിനു മുന്‍പ് കോവിഡ് 19 ന്റെ ആദ്യ തരംഗത്തില്‍ രോഗ ബാധ ഉണ്ടായവരെയാണ് പഠനവിധേയമാക്കിയത്.
രോഗബാധയ്ക്ക് തൊട്ടുപിന്നാലെ ആൻറിബോഡിയുടെ അളവിൽ കുറവുണ്ടായെങ്കിലും, മിക്ക ആളുകളിലും (18/19 രോഗികൾ) രോഗബാധിതരായി 10 മാസത്തിനു ശേഷവും ആന്റിബോഡി സാന്നിധ്യം ശക്തമായി തുടരുന്നതായി പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.
advertisement
കോശങ്ങളെ ബാധിക്കുന്നതിൽ നിന്ന് വൈറസിനെ തടയുന്നതിലൂടെ ആന്റിബോഡികൾ കോവിഡ് 19 നെതിരെ പോരാടാൻ മനുഷ്യ ശരീരത്തെ സഹായിക്കുന്നു. ഭാവിയിൽ ഉണ്ടാകുന്ന അണുബാധകൾ ചെറുക്കാൻ ഈ ആന്റിബോഡികൾ ശരീരത്തിൽ എത്ര കാലത്തോളം നിലനിൽക്കുമെന്ന് ഈ പഠനഫലങ്ങൾ കാണിച്ചു തരുന്നു.
വ്യത്യസ്തമായ വകഭേദങ്ങളോട് ഈ ആന്റിബോഡികൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് സംബന്ധിച്ച വിശകലനവും ഗവേഷകർ നടത്തുകയുണ്ടായി. ഒരു പ്രത്യേക കോവിഡ് 19 വകഭേദത്തിൽ നിന്നുള്ള ആന്റിബോഡികൾക്ക് അവയുടെ സ്വന്തം വകഭേദത്തിലുള്ള അണുബാധയ്ക്ക് എതിരെ ശക്തമായ പ്രതികരണം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും, വ്യത്യസ്ത വകഭേദങ്ങൾക്കെതിരെ പോരാടുമ്പോൾ ഇവ ഫലപ്രദമായി പ്രതികരിക്കുന്നില്ലഎന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
കോവിഡ് 19 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ആന്റിബോഡികൾ ബന്ധം രൂപീകരിക്കുന്നു. ഈ പ്രോട്ടീനെ അനുകരിച്ചുകൊണ്ടാണ് വാക്സിനുകൾ ശരീരത്തിൽ കോവിഡ് 19 നെതിരെ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്.
“വിവിധ കോവിഡ് 19 വൈറസ് വകഭേദങ്ങളാൽ പ്രേരിതമാകുന്ന ക്രോസ് ന്യൂട്രലൈസിംഗ് ആന്റിബോഡി പ്രതികരണങ്ങളെക്കുറിച്ച് ഈ പഠനം നിർണായകമായഉൾക്കാഴ്ച നൽകുന്നു,” ലണ്ടനിലെ കിംഗ്സ് കോളേജിലെ സ്‌കൂൾ ഓഫ് ഇമ്മ്യൂണോളജി ആൻഡ് മൈക്രോബയൽ സയൻസസിലെ പകർച്ചവ്യാധി വിഭാഗത്തിലെ ഡോക്ടറും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനുമായ ലിയാൻ ഡ്യൂപോണ്ട് പറഞ്ഞു.
advertisement
അതേ സമയം, കോവിഡ് 19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ തുടങ്ങിയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനുകളിൽ വ്യത്യാസങ്ങളുണ്ടെന്നാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന. ഈ പുതിയ വകഭേദങ്ങളിൽ ഒന്നിന് വേണ്ടി രൂപകൽപ്പന ചെയ്ത പ്രതിരോധ മരുന്നിന് മറ്റ് വകഭേദങ്ങൾക്കെതിരെയുള്ള ഫലപ്രാപ്തി കുറവായിരിക്കും എന്നതാണ് പഠനം മുന്നോട്ട് വെയ്ക്കുന്ന ഒരു പ്രധാനസിദ്ധാന്തം.
advertisement
രോഗപ്പകർച്ച തുടങ്ങിവെച്ച യഥാർത്ഥ കോവിഡ് 19 വൈറസിന്റെ സ്വഭാവങ്ങൾക്കനുസൃതമായി നാം രൂപകൽപ്പന ചെയ്ത പ്രതിരോധ മരുന്നുകൾ എല്ലാ വൈറസ് വകഭേദങ്ങൾക്കെതിരെയും മികച്ച സംരക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ അവ വാക്സിനേഷന്റെ ഭാഗമായി തുടർന്നും ഉപയോഗിക്കണം എന്നുംഡ്യൂപോണ്ട് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covaxin | കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന
Next Article
advertisement
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
  • വേടന് പാട്ടിലൂടെ മറുപടി നല്‍കുമെന്ന്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അപമാനമാണെന്ന് പറഞ്ഞു.

  • വേടന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്നും, അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നതായും വ്യക്തമാക്കി.

  • വേടന് ലൈംഗികപീഡനക്കേസുകള്‍ നേരിടുന്നയാളാണെന്ന വിമര്‍ശനങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.

View All
advertisement