advertisement

സ്വകാര്യ ബസിന്റെ പിൻ സീറ്റിൽ യാത്ര ചെയ്യവേ 17കാരന് പീഡനം; പ്രതിയ്ക്കായി അന്വേഷണം തുടങ്ങി

Last Updated:

സ്വകാര്യ ബസിന്‍റെ പിൻസീറ്റിൽ പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബസില്‍ പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം. പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ കൊടുമണ്‍ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് വരുമ്പോഴാണ് സംഭവം.
സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് 17കാരന് നേരെ അക്രമമുണ്ടായത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പതിനേഴുകാരന്‍റെ മൊഴിയെടുത്തശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോടുണ്ടായ മറ്റൊരു സംഭവത്തിൽ 16കാരനെതിരെ ലൈംഗികാതിക്രമശ്രമം ഉണ്ടായിരുന്നു. ക്വട്ടേഷൻ സംഘമാണ് ആൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വകാര്യ ബസിന്റെ പിൻ സീറ്റിൽ യാത്ര ചെയ്യവേ 17കാരന് പീഡനം; പ്രതിയ്ക്കായി അന്വേഷണം തുടങ്ങി
Next Article
advertisement
വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി
വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി
  • വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ആരോപിച്ച് കേസ് നല്‍കാനാകില്ലെന്ന് കോടതി

  • ഹിന്ദു വിവാഹ നിയമം പ്രകാരം വിവാഹം നിലനില്‍ക്കുമ്പോള്‍ മറ്റൊരു വിവാഹം നിയമപരമായി സാധുവല്ല

  • ബലാത്സംഗ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കോടതി ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു

View All
advertisement