സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം

Last Updated:

പ്രതി ആശുപത്രി ജീവനക്കാരൻ തന്നെയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ്

ഒക്ടോബർ 21 നാണ് ഇരുപത്തൊന്നു വയസുകാരിയായ യുവതിയെ ശ്വാസതടസ്സം മൂലമുള്ള അസുഖത്തിന് ചികിത്സക്കായി സെക്ടർ -44 ലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 21 മുതൽ 27 വരെ ചികിത്സ നടന്ന ദിവസങ്ങളിൽ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ബോധം തിരിച്ചുകിട്ടിയ യുവതി സംഭവം പിതാവിനോട് പറഞ്ഞു. പിതാവാണ് പോലീസിൽ പരാതി നൽകിയത്. മൂന്ന് പേജുള്ള കത്തിൽ വികാസ് എന്ന ഒരാളുടെ പേരും യുവതി നൽകിയിട്ടുണ്ട്. എന്നാൽ പ്രതി ആശുപത്രി ജീവനക്കാരാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സുശാന്ത് ലോക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതി ലഭിച്ച ശേഷം യുവതിയുടെ മൊഴി എടുക്കാൻ പോലീസ് ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ മൊഴി നൽകാൻ യുവതിക്ക് ഇപ്പോൾ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മക്സൂദ് അഹ്മദ് പറഞ്ഞു. ആശുപത്രിയുടെ റെക്കോർഡ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
"കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതി ആശുപത്രി ജീവനക്കാരനാണോ എന്ന് സ്ത്രീയുടെ മാതാപിതാക്കൾക്ക് പോലും അറിയില്ല. സംഭവത്തെക്കുറിച്ച് ഞങ്ങൾ ആശുപത്രി മാനേജുമെന്റിനെയും ചോദ്യം ചെയ്യുന്നു. യുവതി പ്രസ്താവന നൽകിയതിനുശേഷം മാത്രമേ സ്ഥിതി വ്യക്തമാകൂ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement