കാസർഗോഡ് പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Last Updated:

വിദ്യാർത്ഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്.

news18
news18
കാസർഗോഡ്: കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്.
അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെ അപകടമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
Next Article
advertisement
'ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു'; IFFK സിനിമാ വിലക്കിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
'ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു'; IFFK സിനിമാ വിലക്കിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
  • കേന്ദ്രം നിരോധിച്ച 19 സിനിമകളിൽ 13 എണ്ണം സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തിന് ശേഷം അനുമതി നേടി.

  • ബീഫ് എന്ന സിനിമയ്ക്ക് അനുമതി നിഷേധിച്ചത് കേന്ദ്രത്തിന്റെ അജ്ഞതയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

  • ഐഎഫ്എഫ്കെയുടെ സ്വാതന്ത്ര്യത്തിൽ കേന്ദ്രം ഇടപെടുന്നു, ഫാസിസ്റ്റ് നടപടികൾക്കെതിരെ മേള നിലകൊള്ളുമെന്ന് മുഖ്യമന്ത്രി.

View All
advertisement