advertisement

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച അയൽവാസിക്ക് 14 വർഷം കഠിനതടവും പിഴയും

Last Updated:

2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.
2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് പൂച്ചട്ടി എടുത്തുനൽകാൻ ആവശ്യപ്പെട്ട പ്രതി, പൂച്ചട്ടി നൽകിയ കുട്ടിയുടെ കയ്യിൽ ബലമായി പിടിച്ചു. ഉമ്മ നൽകിയാൽ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം ഉമ്മ വയ്പ്പിക്കുകയുമായിരുന്നു.
കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരം പറയുകയായിരുന്നു. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടുകാർ വലിയതുറ പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി. പി എന്നിവർ ഹാജരായി. വലിയതുറ സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീയാണ് കേസ് അന്വേഷിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച അയൽവാസിക്ക് 14 വർഷം കഠിനതടവും പിഴയും
Next Article
advertisement
ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്; രണ്ടുകേസിലും ജാമ്യം
ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്; രണ്ടുകേസിലും ജാമ്യം
  • ശബരിമല സ്വർണക്കൊള്ളകേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടുകേസിലും ജാമ്യം ലഭിച്ച് ജയിൽ മോചിതനാകും

  • 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

  • ഇഡി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് സമൻസ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും റെയ്ഡുകൾ തുടരുന്നു

View All
advertisement