ത്രിപുരയിൽ എട്ടുവയസുകാരി പീഡനത്തിനിരയായി; കൗമാരക്കാരായ ആറുപേര്‍ അറസ്റ്റിൽ

Last Updated:

അറസ്റ്റ് ചെയ്യപ്പെട്ട ആറ് പേരിൽ രണ്ട് പേര്‍ക്ക് പന്ത്രണ്ട് വയസിനോട് അടുത്ത് മാത്രമാണ് പ്രായം എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെയും ജുവനൈൽ ഹോമിലേക്കും.

അഗർത്തല: ഒളിച്ചു കളിക്കാനെന്ന വ്യാജേന എട്ടുവയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച കൗമാരക്കരായ കുട്ടികൾ അറസ്റ്റിൽ. ത്രിപുരയിലെ തബരിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരയാക്കപ്പെട്ട കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികൾ. കഴിഞ്ഞ വെള്ളിയാഴ്ച ഒളിച്ചു കളിക്കാമെന്ന് പറഞ്ഞ് ഇവർ മൂന്നാം ക്ലാസുകാരിയായ പെൺകുട്ടിയെയും ഒപ്പം കൂട്ടി. ഇതിനു ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. ഏഴ് പേരാണ് പീഡനകൃത്യത്തിലുൾപ്പെട്ടത്. ഇതിലൊരാൾ ഒളിവിലാണ്.
അറസ്റ്റ് ചെയ്യപ്പെട്ട ആറ് പേരിൽ രണ്ട് പേര്‍ക്ക് പന്ത്രണ്ട് വയസിനോട് അടുത്ത് മാത്രമാണ് പ്രായം എന്നാണ് പൊലീസ് പറയുന്നത്. വൈദ്യപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെയും ജുവനൈൽ ഹോമിലേക്കും.
advertisement
'തിരുവോണ നാളിൽ കോൺഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു': കൊടിയേരി ബാലകൃഷ്ണൻ [NEWS] രണ്ടുവയസുകാരനോട് അമ്മൂമ്മയുടെ ക്രൂരത; മുഖത്തും കണ്ണിലും അടക്കം പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ [NEWS]
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പെൺകുട്ടി തന്നെയണ് വീട്ടുകാരെ അറിയിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. പരി‌ചയം ഉള്ള കുട്ടികൾ ആയതിനാൽ ഇര തന്നെ എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ' കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. ആകെ ഏഴ് പേരാണ് എഫ്ഐആറിൽ ഉൾപ്പെട്ടത്. ഇതിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. കടന്നു കളഞ്ഞ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്' എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ത്രിപുരയിൽ എട്ടുവയസുകാരി പീഡനത്തിനിരയായി; കൗമാരക്കാരായ ആറുപേര്‍ അറസ്റ്റിൽ
Next Article
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement