പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വർഷത്തിന് ശേഷം അറസ്റ്റിൽ

Last Updated:

നെടുമങ്ങാട് പൊലീസ് 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഒളിവിൽ പോയ കേസിലെ പ്രതി 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴയില സ്വദേശി മണികണ്ഠൻ നായരാണ് (44) പിടിയിലായത്. നെടുമങ്ങാട് പൊലീസ് 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ പലഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വീട്ടുകാരുമായും സഹോദരിയുമായും ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മലപ്പുറം, വയനാട് എന്നീ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പ്രതി വേഷം മാറി ഒളിവിൽ കഴിയുകയാണെന്നായിരുന്നു പൊലീസിന് ഒടുവിൽ ലഭിച്ച വിവരം. തുടർന്ന പൊലീസ് പ്രദേശത്തെത്തി തിരച്ചിൽ നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നാടുവിട്ട കേസിലെ പ്രതി 15 വർഷത്തിന് ശേഷം അറസ്റ്റിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement