advertisement

അസം സ്വദേശിയാണെന്ന വ്യാജേന കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തത് ഒന്നരവർഷം; അഫ്ഗാൻ പൗരൻ പിടിയിൽ

Last Updated:

നാവികസേനയ്ക്ക് വേണ്ടി വിമാനവാഹിനി നിർമിക്കുന്നതിനാൽ വർഷങ്ങളായി അതീവസുരക്ഷയിലാണ് കപ്പൽശാല.

News18 Malayalam
News18 Malayalam
കൊച്ചി: കൊച്ചി കപ്പൽശാലയിൽ അസം സ്വദേശിയാണെന്ന വ്യാജ തിരിച്ചറിയൽ രേഖയുമായി അഫ്ഗാൻ പൗരൻ കരാ‌ർ തൊഴിലാളിയായി കപ്പൽശാലയിൽ പണിയെടുത്തത് ഒന്നര വ‌ർഷത്തിലധികം. കപ്പൽശാല നൽകിയ പരാതിയിൽ ഈദ്ഗുൽ (അബ്ബാസ് ഖാൻ -23) എന്നയാളെ കൊച്ചി സിറ്റി പൊലീസ് കൊൽക്കത്തയിൽ നിന്ന് പിടികൂടി. നാവികസേനയ്ക്ക് വേണ്ടി വിമാനവാഹിനി നിർമിക്കുന്നതിനാൽ വർഷങ്ങളായി അതീവസുരക്ഷയിലാണ് കപ്പൽശാല.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ 28നാണ് കപ്പൽശാല അധികൃതർ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. അപ്പോഴേക്കും ഇയാൾ മുങ്ങി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണ‌റുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാൾ കൊൽക്കത്തയിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തിച്ചു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും അമ്മ ദലീറോ ബീഗം അസം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. 2018ൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇവിടെ വിവിധ ജോലികൾ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാർക്കൊപ്പം കൊച്ചിയിൽ എത്തുന്നത്. അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളാണ്. അവർ വഴിയാണ് വെൽഡിംഗ് ഉൾപ്പെടെ പണികൾക്കായി ജോലിക്ക് കയറിയത്. അതിനുവേണ്ടിയാണ് അമ്മയുടെ നാടായ അസമിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും പാസ്പോ‌ർട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്.
advertisement
ഈദ്ഗുലിന്റെ മാതാവിന് ഒമ്പത് സഹോദരങ്ങളാണുള്ളത്. ഇവരിൽ കപ്പൽശാലയിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഈദ്ഗുൽ 2019 നവംബറിലാണ് കൊച്ചിയിൽ എത്തിയത്. തേവരയിലെ വാടക വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ജൂൺ 26ന് ഈദ്ഗുലും അമ്മയുടെ സഹോദരന്മാരും തമ്മിൽ തെറ്റി. പിന്നാലെ അവർ ഈദ്ഗുലിന്റെ രഹസ്യം സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തി. ഈദ്ഗുൽ സബ് കോൺട്രാക്ടർ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇയാളുടെ യഥാർത്ഥ പേരും വിളിപ്പേരും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനാണെന്ന് കണ്ടെത്തിയതെന്നുമാണ് കൊച്ചിൻ കപ്പൽശാലയുടെ വിശദീകരണം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അസം സ്വദേശിയാണെന്ന വ്യാജേന കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തത് ഒന്നരവർഷം; അഫ്ഗാൻ പൗരൻ പിടിയിൽ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement