advertisement

13കാരിയെ പീഡിപ്പിച്ച സഹോദരനെ അറസ്റ്റ് ചെയ്തു; ഇരയായ കുട്ടി അച്ഛന്റെ പീഡനത്തിനും ഇരയായി

Last Updated:

ഇക്കൊല്ലം ജനുവരിയിലാണ് നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച  47കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ മലപ്പുറം വളാഞ്ചേരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാല സംരക്ഷണ സമിതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഈ കുട്ടിയടക്കം നാല്  സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഇവരുടെ പിതാവിനെ ഇക്കൊല്ലം ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
പിതാവിന്റെ പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടികൾ മാസങ്ങളായി സർക്കാരിന്റെ സംരക്ഷണത്തിലാണ്. ഇവർ താമസിക്കുന്ന കെയർ ഹോമിൽ കൗൺസിലിംഗിനിടെ ആണ് 13കാരി സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പറയുന്നത്.
You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]
കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു അവസാനമായി ഉപദ്രവിച്ചത്. കൗൺസിലിംഗ് നടത്തിയ ജില്ലബാല സംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പൊലീസിൽ അറിയിച്ചു. പൊലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി. കോടതി റിമാൻഡും ചെയ്തു.
advertisement
ഇക്കൊല്ലം ജനുവരിയിലാണ് നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച  47കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ പീഡിപ്പിക്കുന്ന കാര്യവും കുട്ടികൾ വെളിപ്പെടുത്തിയത് കൗൺസിലിംഗിലാണ്. അതിനുശേഷം ഇപ്പോൾ നടന്ന മറ്റൊരു കൗൺസിലിംഗിൽ ആണ് 13കാരി സ്വന്തം സഹോദരനും തന്നെ ഇത്തരത്തിൽ ഉപദ്രവിച്ച കാര്യം പുറത്ത് പറയുന്നത്.
പെൺകുട്ടികൾക്ക് സംരക്ഷണം നൽകേണ്ട
അച്ഛനും സഹോദരനും തന്നെ പീഡകർ ആയത് ഞെട്ടലും നാണക്കേടും ഒരുപോലെ ഉണ്ടാക്കുന്നതാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
13കാരിയെ പീഡിപ്പിച്ച സഹോദരനെ അറസ്റ്റ് ചെയ്തു; ഇരയായ കുട്ടി അച്ഛന്റെ പീഡനത്തിനും ഇരയായി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement