Life Mission | വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം: ധാരണാ പത്രം ഒപ്പിട്ട യോഗത്തിന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സി.ഇ.ഒ

Last Updated:

ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ യുണിടാകിന് ലഭിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും ലൈഫ് മിഷൻ സി.ഇ.ഒ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്  റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പിട്ട യോഗത്തിന്ന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇ.ഒ യു.വി. ജോസ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്  നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ  യുണിടാകിന് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും യു.വി. ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ  ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.
റെഡ് ക്രസൻ‌റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകർപ്പ് , ധാരണാ പത്രം ഒപ്പിട്ട 2019 ജൂലൈ 11 ലെയോഗത്തിന്റെ മിനിട്സ് എന്നിവ ഹാജരാക്കണമെന്നും യൂണിടാകിന് ടെൻഡർ നൽകിയതിൻ്റെ നടപടി ക്രമങ്ങൾ വിശദീകരിക്കണമെന്നുമാണ് എൻഫോഴ്സ്മെന്റ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ധാരണാ പത്രത്തിന്റെ പകർപ്പ് മാത്രമാണ് ലൈഫ് മിഷൻ സി.ഇ.ഒ എൻഫോഴ്സ്മെന്റിന്  കൈമാറിയത്. ധാരണാപത്രം ഒപ്പിട്ടയോഗത്തിൻറെ മിനിട്സ് ഇല്ലെന്നും യൂണിടാകിന് നിർമ്മാണ കരാർ നൽകിയത് റെഡ് ക്രസന്റാണെന്നുമായിരുന്നു മറുപടി.
advertisement
ധാരണാ പത്രം ഒപ്പിട്ടതല്ലാതെ റെഡ്ക്രെസന്റുമായോ യൂണിടാകുമായോ ബന്ധമില്ലെന്നാണ്  സർക്കാരിൻ്റെയും നിലപാട്.  മുഖ്യമന്ത്രിയും   ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത പങ്കെടുത്ത യോഗത്തിന്റെ മിനിട്സ് ഇല്ലെന്ന വിശദീകരണം ഇ ഡി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം: ധാരണാ പത്രം ഒപ്പിട്ട യോഗത്തിന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സി.ഇ.ഒ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement