എട്ടു വയസുകാരിക്ക് അമ്മയുടെ കാമുകന്റെ മര്‍ദ്ദനം; അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു

Last Updated:

അമ്മയുടെ സുഹൃത്തായ അനീഷിനെ ഞായാറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു

ഇടുക്കി: എട്ടു വയസുകാരിയെ മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി ഉപ്പുതറ പൊലീസ് കേസ്സെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചതിന് അമ്മയുടെ സുഹൃത്തായ പത്തേക്കര്‍, കുന്നേല്‍, അനീഷിനെ (34) ഞായാറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയ്‌ക്കെതിരെയും കേസെടുത്തത്.
ജൂവനല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുട്ടിയെ മര്‍ദിച്ചതിനും, അനിഷ് മര്‍ദിക്കുന്നതിനെ അനുകൂലിച്ചതിനുമാണ് അമ്മക്കെതിരെ കേസ്സെടുത്തത്. അനീഷ് വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതിനാണ് ഇരുവരും കുട്ടിയെ മര്‍ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശ്ശിമാര്‍ നല്‍കിയ പരാതിയിലാണ് അമ്മയ്‌ക്കെതിരെ കേസ്സെടുത്തത്. അമ്മ ഒളിവിലാണ്.
Also Read: കണ്ണില്ലാത്ത ക്രൂരത വീണ്ടും: എട്ടു വയസുകാരിയെ മര്‍ദ്ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; അമ്മയ്‌ക്കെതിരെയും കേസെടുക്കും
ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്‍മക്കളില്‍ മൂത്തയാളെയാണ് അനീഷ് തല്ലിയിരുന്നത്. അറസ്റ്റിലായ പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായതിനു പിന്നാലെ യുവതി മക്കളുമായി മാറി താമസിക്കുകയാണ്.
advertisement
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷ് ഒരു വര്‍ഷം മുന്‍പാണ് യുവതിയുമായി അടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകള്‍ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറഞ്ഞു. ഇതില്‍ പ്രകോപിതനായി ചൂരല്‍ വടി കൊണ്ട് കുട്ടിയെ തല്ലിയെന്നാണു പരാതി. മര്‍ദനമേറ്റ കുട്ടിയുടെ സഹോദരിമാര്‍ക്ക് അഞ്ചും രണ്ടും വയസുണ്ട്. ഈ കുട്ടികള്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എട്ടു വയസുകാരിക്ക് അമ്മയുടെ കാമുകന്റെ മര്‍ദ്ദനം; അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement