കണ്ണൂരിൽ ഇറച്ചിക്കോഴികളുമായെത്തിയ വാഹനം തട്ടിയെടുത്തു നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Last Updated:

സാമ്പത്തിക ഇടപാടിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം

കണ്ണൂരിൽ ഇറച്ചി കോഴികളുമായി എത്തിയ വാഹനം തട്ടിയെടുത്ത് നശിപ്പിച്ചു. ചപ്പാരപ്പടവ് ടൗണിൽ പാലത്തിനടിയൽ വെച്ചാണ് അഞ്ചംഗസംഘം വാഹനം തട്ടിയെടുത്തത്. വാനിന്റെ ഡ്രൈവർ നിടിയേങ്ങ വട്ടക്കോലിലെ സ്റ്റേനോജ് തോമസിനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട ശേഷം വാഹനം തട്ടിയെടുത്തത് നശിപ്പിച്ചു എന്നാണ് പരാതി.
സംഭവത്തിൽ ചൊറുക്കള ചാണ്ടിക്കരിയിലെ കെ.പി. ഷെഹീറിനെ (40) പോലീസ് അറസ്റ്റ്‌ ചെയ്തു. ബക്കളത്തെ റാഷിദ്, മന്നയിലെ അനസ്, മുസമ്മിൽ, കുപ്പത്തെ മുസ്തഫ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
തട്ടികൊണ്ട് പോകുമ്പോൾ വാനിൽ 21 പെട്ടി കോഴികൾ ഉണ്ടായിരുന്നു. വാഹനത്തിന്റെ നാല്‌ ടയറുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിലാണ്. മഴുപോലുള്ള ആയുധമുപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ച് നശിപ്പിച്ചിട്ടുണ്ട്. സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിലാണ്. എഞ്ചിനകത്ത് മണൽവാരിയിട്ടിട്ടുണ്ട്.
advertisement
പുഷ്പഗിരിയിലെ വിജനമായ സ്ഥലത്തു നിന്നാണ് എസ്.ഐ. എ.വി. ചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ ഇറച്ചിക്കോഴികളുമായെത്തിയ വാഹനം തട്ടിയെടുത്തു നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement