യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍

Last Updated:

സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന വികാരി ബെനഡിക്റ്റ് ആന്റോയെ നാഗർകോവിലിൽ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്

സജ്ജയ കുമാർ
കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് അറസ്റ്റിലായത്. നാഗർകോവിലിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പേച്ചിപ്പാറ സ്വദേശി 18 വയസ്സായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 5 വകുപ്പുകളിൽ സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായിരുന്നു.
advertisement
ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയിൽ ശല്യം ചെയ്തതായാണ് യുവതി പരാതി നല്‍കിയത്. ബെനഡിക്ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്.  ഇയാൾ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.
advertisement
ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും ഒരു നിയമവിദ്യാർഥിയുടെ രക്ഷകർത്താവ്   വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റില്‍
Next Article
advertisement
പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ
പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ
  • 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ കേസെടുക്കേണ്ടതില്ലെന്ന് എഡിജിപി പൊലീസിന് നിർദേശം നൽകി.

  • ഗാനം നീക്കാൻ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നൽകേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.

  • കൃത്യമായ തെളിവുകളില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് കോടതിയിൽ തിരിച്ചടിയാകുമെന്നു വിലയിരുത്തി.

View All
advertisement