14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു

Last Updated:

മകനെ കൊണ്ട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങിയത് ഭാര്യയാണെന്നും വീട്ടിൽ വെച്ച് ഗർഭം അലസിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

ഡ‍ൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഡൽഹിയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാള്‍.
തിങ്കളാഴ്ച വൈകിട്ട് 5 മണിക്കു മുൻപായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. സംഭവത്തിൽ ഉദ്യോഗസ്ഥനും ഭാര്യക്കും എതിരെ പോക്സോ വകുപ്പു ചുമത്തി കേസെടുത്തു. ‌പ്രതികളായ പ്രേമോദയ് ഖാഖയെയും ഭാര്യയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഉദ്യോഗസ്ഥൻ. 2020 കുട്ടിയുടെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2020 നും 2021 നും ഇടയിൽ നിരവധി തവണ പെൺകുട്ടിയെ ഉദ്യോഗസ്ഥൻ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇതിനിടെ പെൺകുട്ടി ഗർഭിണിയായപ്പോൾ ഇയാൾ ഭാര്യയോട് വിവരം പറഞ്ഞു. മകനെ കൊണ്ട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങിയത് ഭാര്യയാണെന്നും വീട്ടിൽ വെച്ച് ഗർഭം അലസിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement