നൂറോളം കടകളില്‍ മോഷണം; പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Last Updated:

സമീപ നാളുകളില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പല മോഷണങ്ങളിലും കുട്ടി സംഘത്തിന്റെ പങ്ക് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

News18 Malayalam
News18 Malayalam
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിവായി മോഷണം നടത്തി വന്നിരുന്ന പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലംഗ മോഷണ സംഘത്തെ പൊലീസ് പിടികൂടി. കക്കോടി മക്കട യോഗി മഠത്തില്‍ ജിഷ്ണു(18), ബദിരൂര്‍ ചെമ്പോളിപറമ്പില്‍ ധ്രുവന്‍(19) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേത്യത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും, ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടി മോഷ്ടാക്കളെ മാതാപിതാക്കള്‍ക്കൊപ്പമാണ് പൊലീസ് വിളിച്ച് വരുത്തിയത്.
എലത്തൂര്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സംഘത്തെ നേരത്തെ പിടികൂടിയിരുന്നെങ്കിലും അന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. നിരവധി സ്ഥലങ്ങളില്‍ സംഘത്തിന്റെ നേത്യത്വത്തില്‍ മോഷണം നടത്തിയിരുന്നെങ്കിലും പലതിനും പരാതി ലഭിക്കാതെ പോയതാണ് കൂടുതല്‍ മോഷണം നടത്തുവാന്‍ സംഘത്തിന് ധൈര്യം നല്‍കിയത്. പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സമീപ നാളുകളില്‍ കോഴിക്കോട് നഗരത്തില്‍ നടത്തിയ പല മോഷണങ്ങളിലും കുട്ടി സംഘത്തിന്റെ പങ്ക് വ്യക്തമായതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവടങ്ങളില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടര്‍, ബൈക്ക് എന്നിവയും, പൂല്ലാളൂരിലെ മൊബൈല്‍ കടയില്‍ നിന്നും അപഹരിച്ച മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
നൈറ്റ് ഔട്ട് എന്ന പേരില്‍ രാത്രി സമയങ്ങളില്‍ ചുറ്റി സഞ്ചരിച്ചാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകി മൂന്നും നാലും പേര്‍ ഒന്നിച്ചു പോയി വാഹനം മോഷ്ടിക്കും. മോഷ്ടിച്ച വാഹനങ്ങളുമായി പീന്നിട് കടകള്‍ കുത്തി തുറന്ന് മോഷണം നടത്തുകയാണ് പതിവ്. രക്ഷിതാക്കളെ വെട്ടിച്ച് അവര്‍ അറിയാതെയാണ് സംഘം മോഷത്തിന് ഇറങ്ങി തിരിച്ചിരുന്നത്.
advertisement
മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാർട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റുകയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ അമിത വേഗതയിലോ ഇടവഴികളിലൂടെയോ കടന്നു കളയുകയോ അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് ഓടി മറയുകയോ ആണ് ചെയ്യുന്നത്. പൊലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്. മോഷണം നടത്തിയ ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.
advertisement
കോഴിക്കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം. ഇതിനായി കടകളുടെ പൂട്ട് തകര്‍ക്കുന്നതിനാവശ്യമായ ആയുധങ്ങളും കൈയില്‍ കരുതിയിരുന്നു. മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് ചിലരെകൂടി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ പിടികൂടുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ എണ്‍പതോളം കടകളില്‍ നടത്തിയ മോഷണത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതയില്‍ ഹാജരാക്കി. അറസ്സിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൂറോളം കടകളില്‍ മോഷണം; പ്രായപൂർത്തിയാകാത്തവർ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
Next Article
advertisement
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
  • ഫ്രാൻസ് പലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചു, ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ.

  • ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്ന് മാക്രോൺ പറഞ്ഞു.

  • പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചതോടെ ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഹാനി ഉണ്ടാകില്ല.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement