advertisement

ആലപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെപ്പ്, 10 പേർക്ക് പരിക്ക്

Last Updated:

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്

News18
News18
ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിൽ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പുളിക്കീഴ്, പല്ലന ഭാഗങ്ങളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങളാണ് ഉത്സവപ്പറമ്പിൽ ഏറ്റുമുട്ടിയത്. വിഷ്ണു സജിൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. തുടർന്നുണ്ടായ സംഘർഷത്തിനിടെ എതിർസംഘം ഈ തോക്ക് പിടിച്ചെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മുൻപും സമാനമായ കേസുകൾ ഒത്തുതീർപ്പാക്കിയതാണ് പ്രതികൾക്ക് വീണ്ടും അക്രമം നടത്താൻ കരുത്താകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെപ്പ്, 10 പേർക്ക് പരിക്ക്
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement