അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും

Last Updated:

കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കോടതി കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കാട്ടാക്കടയിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരന് എഴുപത്തിമൂന്നര വർഷം കഠിനതടവും 85,000 രൂപ പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം സജീവനെ (50) യാണ് കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധികം കഠിന തടവും അനുഭവിക്കണം. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2023 ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനു വേണ്ടി എത്തിയ പ്രതി, കുട്ടിയെ പതിവായി ഉപദ്രവിക്കുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ്, പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി സൈജുനാഥ്, ബൈജു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement