അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും

Last Updated:

കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കോടതി കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കാട്ടാക്കടയിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരന് എഴുപത്തിമൂന്നര വർഷം കഠിനതടവും 85,000 രൂപ പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം സജീവനെ (50) യാണ് കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധികം കഠിന തടവും അനുഭവിക്കണം. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2023 ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനു വേണ്ടി എത്തിയ പ്രതി, കുട്ടിയെ പതിവായി ഉപദ്രവിക്കുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ്, പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി സൈജുനാഥ്, ബൈജു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement