അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും

Last Updated:

കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കോടതി കണ്ടെത്തി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കാട്ടാക്കടയിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരന് എഴുപത്തിമൂന്നര വർഷം കഠിനതടവും 85,000 രൂപ പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം സജീവനെ (50) യാണ് കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധികം കഠിന തടവും അനുഭവിക്കണം. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2023 ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനു വേണ്ടി എത്തിയ പ്രതി, കുട്ടിയെ പതിവായി ഉപദ്രവിക്കുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ്, പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി സൈജുനാഥ്, ബൈജു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement