Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു

Last Updated:

കോലഞ്ചേരി പീഡനകേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി മനോജ് , മൂന്നാംപ്രതി ഓമന എന്നിവരെ തെളിവെടുപ്പിന് എത്തിച്ചു.

എറണാകുളം:  കോലഞ്ചേരി പാങ്കോടിൽ 75 ക്കാരിയായ  വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വയോധികയെ മുറിവേൽപ്പിക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മൂന്നാം പ്രതി ഓമനയുടെ വീട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.
കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടാംപ്രതി മനോജ് , മൂന്നാംപ്രതി ഓമന എന്നിവരെ തെളിവെടുപ്പിന് എത്തിച്ചിരുന്നു . മുവാറ്റുപുഴ ഡിവൈഎസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ കാണാൻ നാട്ടുകാരും എത്തി.
ഓഗസ്റ്റ് രണ്ടിനാണ് വയോധിക ക്രൂര പീഡനത്തിന് ഇരയായത്. ഓമന വീട്ടിലെക്ക് വിളിച്ചുകൊണ്ടുവന്ന വയോധികയെ ഷാഫി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേയ്ക്ക് ആ സമയത്തു എത്തിയ ഓമനയുടെ മകൻ മനോജ്‌ വയോധികയുടെ ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് കണ്ടെത്തൽ.
advertisement
advertisement
[NEWS]
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലത്തിനായി കാത്തതാണ് തെളിവെടുപ്പിന് കാലതാമസം നേരിട്ടതെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വയോധികയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement