advertisement

LockDown | മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു

Last Updated:

ലോക്ക്ഡൗണിനിടയിൽ മുടിയും താടിയും വെട്ടാൻ  ഗ്രാമവാസികൾ നിർബന്ധിച്ചിരുന്നതായി ദിനേഷ് താക്കൂറിന്റെ ഭാര്യ മുസോ ദേവി പറയുന്നു.

പട്ന: ലോക്ക്ഡൗണിൽ മുടിവെട്ടാൻ വിസമ്മതിച്ച ബാർബറെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ബിഹാറിലെ ബാങ്ക ജില്ലയിൽ മയിൻവാ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദിനേഷ് താക്കൂർ എന്ന ബാർബറെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ലോക്ക്ഡൗണിനിടയിൽ മുടിയും താടിയും വെട്ടാൻ  ഗ്രാമവാസികൾ നിർബന്ധിച്ചിരുന്നതായി ദിനേഷ് താക്കൂറിന്റെ ഭാര്യ മുസോ ദേവി പറയുന്നു.
advertisement
പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
സംഭവത്തെ കുറിച്ച് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, കഴിഞ്ഞ ശനിയാഴ്ച്ച ബിപിൻ ദാസ് എന്നയാൾ താക്കൂറിനെ വിളിപ്പിച്ചിരുന്നതായി ഭാര്യ പറയുന്നു. തൊട്ടടുത്ത ദിവസം ദിനേഷ് താക്കൂറിന്റെ മൃതദേഹം ഗ്രാമത്തിലെ കുളത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെടിയേറ്റ രണ്ട് പാടുകളും ഉണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ ബിപിൻ ദാസ് ഒളിവിൽ പോയതായി അമർപൂർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് കുമാർ സണ്ണി അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. താക്കൂറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
LockDown | മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement