മദ്യപാനത്തിനിടെ ചേട്ടൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി

Last Updated:

ഏറെക്കാലമായി ചോറ്റാനിക്കരയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്

News18
News18
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ വൈകുന്നേരം ചോറ്റാനിക്കരയിലായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ മാണിക്യൻ, മണികണ്ഠൻ എന്നിവരാണ് സഹോദരങ്ങൾ. ചോറ്റാനിക്കര അമ്പാടിമലയിലെ വാടകവീട്ടിൽ താമസിക്കുന്ന ഇരുവരും മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് തർക്കം തുടങ്ങിയത്. ചോറ്റാനിക്കര പൂരപ്പറമ്പിൽ വെച്ച് വാക്കുതർക്കം അടിപിടിയിൽ കലാശിക്കുകയും ഇതിനെത്തുടർന്ന് ജ്യേഷ്ഠനായ മാണിക്യൻ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയുമായിരുന്നു.
25% പൊള്ളലേറ്റ മണികണ്ഠനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മാണിക്യനെതിരെ മണികണ്ഠന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കും. ഏറെക്കാലമായി ചോറ്റാനിക്കരയിൽ താമസിച്ച് ചെറിയ ജോലികൾ ചെയ്താണ് ഇവർ ജീവിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപാനത്തിനിടെ ചേട്ടൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement