പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

Last Updated:

2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ കുന്നംകുളം ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയൻ(39) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. അതിനിടെ പലപ്പോഴും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
ഇക്കാര്യം പെൺകുട്ടി പലതവണ അമ്മയോട് പറഞ്ഞെങ്കിലും അത് ഗൌരവത്തിൽ എടുത്തില്ല. ഇതോടെ പെൺകുട്ടി വിവരം സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി നടത്തിയ കൌൺസിലിങ്ങിന് ശേഷം പൊലീസിൽ പരാതി നൽകി. പേരാമംഗലം പൊലീസ് കേസെടുത്തതോടെ കുട്ടിയെ ശിശുക്ഷേമസമിതി മുഖേന ഷെൽട്ടർ ഹോമിലാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement