advertisement

പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

Last Updated:

2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂർ കുന്നംകുളം ചിറ്റിലപ്പിള്ളി പാട്ടത്തിൽ വിനയൻ(39) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
2018 മെയ് മാസം മുതൽ ജൂലൈ വരെയാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. അതിനിടെ പലപ്പോഴും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
ഇക്കാര്യം പെൺകുട്ടി പലതവണ അമ്മയോട് പറഞ്ഞെങ്കിലും അത് ഗൌരവത്തിൽ എടുത്തില്ല. ഇതോടെ പെൺകുട്ടി വിവരം സ്കൂളിലെ പ്രധാനാധ്യാപികയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി നടത്തിയ കൌൺസിലിങ്ങിന് ശേഷം പൊലീസിൽ പരാതി നൽകി. പേരാമംഗലം പൊലീസ് കേസെടുത്തതോടെ കുട്ടിയെ ശിശുക്ഷേമസമിതി മുഖേന ഷെൽട്ടർ ഹോമിലാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും
Next Article
advertisement
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
'വലിയ പരിപാടികളിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം' കോൺഗ്രസ് പ്രതിഷേധങ്ങൾക്കിടെ എഐ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ
  • ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ ലോകനേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമാണ്

  • വലിയ പരിപാടികളിൽ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു

  • ഇന്ത്യയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കരാറുകൾ അത്യന്താപേക്ഷിതമാണെന്ന് തരൂർ പറഞ്ഞു

View All
advertisement