Kavya Madhavan | കാവ്യാ മാധവന് 'ശബ്ദരേഖ' കുരുക്ക്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിക്ക് നോട്ടീസ്
- Published by:Anuraj GR
- news18-malayalam
Last Updated:
'കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്'
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (Actress Assault Case) ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ (Kavya Madhavan) ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം കാവ്യാ മാധവന് നോട്ടീസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദേശം. കേസിലെ ഗൂഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചതായി അന്വേഷണ സംഘം അവകാശപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണ സംഘം കാവ്യാ മാധാവനെ ചോദ്യം ചെയ്യുക.
ദിലിപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്.
advertisement
ദിലീപിന്റെ ഫോണിൽ ഡിലീറ്റ് ചെയ്തത് ഷാർജ ക്രിക്കറ്റ് അസോസിയേഷൻ CEO ഉൾപ്പെടെ12 നമ്പരുകളിലേക്കുളള ചാറ്റുകൾ
നടിയെ ആക്രമിച്ച സംഭവത്തിൽ (Actress Attack Case)അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപ് (Dileep) ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവർത്തകനായ തൃശ്ശൂർ സ്വദേശി,കാവ്യാ മാധവൻ, ദിലീപിൻറെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തവയിൽ ഉൾപ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാർട്ണർ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്.
advertisement
വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതിൽ ദുരൂഹതയെന്നുമാണ് അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനകൾ നടത്തി, അതിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ 12 മൊബൈൽ നമ്പറിലേക്കുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി. ഇ. ഒ ഗാലിഫുമായുള്ള സംഭാഷണവും നിരവധി ദുബായ് നമ്പറുകളുമുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു ചാറ്റുകൾ നശിപ്പിക്കപ്പെട്ടതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂർ സ്വദേശികളായ ദുബായിലെ വ്യവസായികൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും.
Location :
First Published :
April 08, 2022 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kavya Madhavan | കാവ്യാ മാധവന് 'ശബ്ദരേഖ' കുരുക്ക്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിക്ക് നോട്ടീസ്