കൊച്ചിയിലെ പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലെെൻ റമ്മി കളിയിലെ കട ബാധ്യത തീർക്കാൻ

Last Updated:

ഓൺലെെൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു

കാെച്ചി: എറണാകുളത്ത്  അറസ്റ്റിലായ പൊലീസുകാരൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ചത് ഓണ്‍ലൈൻ റമ്മി കളിയിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ. കാെച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കാെച്ചി ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിൽ ഈ മാസം 18നാണ് കവർച്ച നടന്നത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് കളവു പോയത്. അന്നേ ദിവസം അമൽദേവ് നടേശന്റെ വീട്ടിൽ ചെന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമൽദേവ് കുറ്റം സമ്മതിച്ചു.
advertisement
ഓൺലെെൻ റമ്മി കളിക്ക് അടിമപ്പെട്ട അമൽദേവിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. കട ബാധ്യത തീർക്കുന്നതിനാണ് കളവ് നടത്തിയതെന്ന് അമൽദേവ് പോലീസിനോട് പറഞ്ഞു. സ്വർണം രണ്ടിടങ്ങളിലായിട്ടാണ് പ്രതി വിറ്റത്. പ്രതിയെ ആഭരണം മോഷ്ടിച്ച വീട്ടിലും വിറ്റ കടകളിലും എത്തിച്ച് തെളിവെടുത്തു. ചെറുപ്പം മുതൽ അറിയുന്നയാളായതിനാലാണ് സ്വർണം വാങ്ങിയതെന്ന് കടക്കാരൻ പറഞ്ഞു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പായിരുന്നു. ഇതിനുപിന്നാ ലെയാണ് കാെച്ചിയിൽ പോലീസുകാരൻ സ്വർണ മോഷണക്കേസിൽ പിടിയിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ പോലീസുകാരൻ സ്വർണം മോഷ്ടിച്ചത് ഓൺലെെൻ റമ്മി കളിയിലെ കട ബാധ്യത തീർക്കാൻ
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement