സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ബിഹാറിൽ ഗർഭിണിയെ അടിച്ചു കൊന്നു

Last Updated:

ഏഴ് മാസം ഗർഭിണിയായ മുപ്പതുകാരി നാല് മക്കളുടെ അമ്മയാണ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടുകാർ അടിച്ചുകൊന്നു. ബിഹാറിലെ പുർനിയയിലാണ് സംഭവം. അംഗൂരി ബീഗം (30)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അഞ്ചാമത്തെ ഗർഭമായിരുന്നു ഇത്. 2012 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ സമയത്ത് ഫ്രിഡ്ജ് സ്ത്രീധനമായി നൽകാമെന്ന് യുവതിയുടെ കുടുംബം വാക്കു നൽകിയിരുന്നു. ഇത് ലഭിക്കാത്തതിന്റെ പേരിലാണ് പതിനൊന്ന് വർഷങ്ങൾക്കു ശേഷം യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പരാതി.
പുർനിയയിലെ ബേലാ പ്രസാദി ഭവാനിപൂരിലുള്ള ഭർതൃവീട്ടിലാണ് അംഗൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ ഭർത്താവിന്റെ വീട്ടുകാർ ഒളിവിൽ പോയി. അംഗൂരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളാണ് ഇവരുടെ വീട്ടിലേക്ക് വിവരം അറിയിച്ചത്.
Also Read- പരുമല ആശുപത്രിയിൽ പ്രസവിച്ച് കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ കാമുകി പിടിയിൽ
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരൻ പൊലീസിനോട് പറഞ്ഞു. ഫ്രിഡ്ജിനു വേണ്ടിയാണ് സഹോദരി കൊല്ലപ്പെട്ടതെന്നും സഹോദരൻ പറഞ്ഞു.
advertisement
മോമിനാഥ് അലം ആണ് യുവതിയുടെ ഭർത്താവ്. ഇവർക്ക് നാല് മക്കളുമുണ്ട്. അഞ്ചാമത്തെ കുഞ്ഞിനെ ഏഴ് മാസം ഗർഭിണിയായിരിക്കേയാണ് യുവതി കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മർദനത്തിന് ഇരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനമായി ഉറപ്പിച്ച ഫ്രിഡ്ജ് നൽകിയില്ല; ബിഹാറിൽ ഗർഭിണിയെ അടിച്ചു കൊന്നു
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement