നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയ്ൽ ചെയ്ത് പണം തട്ടിയ 'റോമിയോ കാശി'ക്ക് ജീവപര്യന്തം

Last Updated:

പൊലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും  1900 ഫോട്ടോസും കണ്ടെത്തി.

കന്യാകുമാരി: നൂറിലെറെ സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യം പകർത്തി പണം കവർന്ന കേസില്‍ യുവാവിന്  നാഗർകോവിൽ മഹിളാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നാഗർകോവിൽ സ്വദേശി തങ്കപാണ്ടിയന്റെ മകൻ കാശി എന്ന റോമിയോ കാശിക്കാണ് (29) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2020ൽ കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയായിരുന്ന ശ്രീനാഥിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിത ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കാശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഗുണ്ടാ ആക്ടും ചുമത്തിയിരുന്നു.
യുവാവിന്‍റെ പിതാവ് തങ്ക പാണ്ടിയൻ, സുഹൃത്തുക്കളായ ജിനോ, ദിനേശ് എന്നിവരെയും പൊലീസ് അറസ്റ്റ്  ചെയ്തിരുന്നു.നിരവധി സ്ത്രീകൾ കാശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് കേസ് തമിഴ്നാട് സിബിസിഐഡി പൊലീസിന് കൈമാറിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാശിയുടെ ലാപ്ടോപ്പിൽ നിന്ന് 120 സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും  1900 ഫോട്ടോസും കണ്ടെത്തി. അന്വേഷണത്തിന് ഒടുവിൽ നാഗർകോവിൽ മഹിളാ കോടതി ഇന്ന് കാശിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപയും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യം പകർത്തി ബ്ലാക്ക് മെയ്ൽ ചെയ്ത് പണം തട്ടിയ 'റോമിയോ കാശി'ക്ക് ജീവപര്യന്തം
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement