ചായ കുടിച്ചശേഷം ബാക്കി തുക ചോദിച്ചു; യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച തട്ടുകടക്കാരന്‍ പിടിയില്‍

Last Updated:

പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചശേഷം ബാക്കി ആവശ്യപ്പെട്ട യുവാവിനെ മർദിച്ച കേസിൽ തട്ടുക്കടക്കാരൻ പിടിയിൽ. ഉള്ളൂര്‍ നീരാഴി ലെയ്ന്‍ മതികപ്പുറം രാജീവ്(40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അരുണി(37)നെയാണ് ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രികവാടത്തിനു സമീപം തട്ടുകട നടത്തുകയാണ് രാജീവ്. അച്ഛനെ കാണിക്കാൻ ആശുപത്രിയില്‍ എത്തിയതായി‍രുന്നു അരുൺ. ഇതിനു ശേഷം അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചായ കുടിക്കാനെത്തിയതായിരുന്നു അരുണ്‍. തുടര്‍ന്ന് 20 രൂപ കടയുടമയ്ക്കു നല്‍കിയശേഷം ബാക്കിതുക ആവശ്യപ്പെട്ടു.
എന്നാല്‍ തനിക്ക് പണം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതനായ രാജീവ് സ്റ്റീല്‍ഗ്ലാസ് ഉപയോഗിച്ച് അരുണിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അരുണിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചായ കുടിച്ചശേഷം ബാക്കി തുക ചോദിച്ചു; യുവാവിനെ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച തട്ടുകടക്കാരന്‍ പിടിയില്‍
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement