advertisement

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ മൊത്തക്കച്ചവടം; തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും 13 കിലോ കഞ്ചാവുമായി പിടിയിൽ

Last Updated:

കാലങ്ങളായി കേരളത്തിൽ കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും മൊത്ത വിതരണം ചെയ്ത സംഘമാണ് പോലീസ് പിടിയിലായത്

മുരുകൻ, ചിത്ര, ഭാരതി
മുരുകൻ, ചിത്ര, ഭാരതി
ഇടുക്കി: ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ എത്തിച്ചു മൊത്തക്കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും കഞ്ചാവുമായി പിടിയിൽ. തമിഴ്നാട് വത്തല ഗുണ്ട് സ്വദേശിയായ ചിത്ര, മുരുകൻ, ഭാരതി എന്നിവരെയാണ് 13 കിലോ കഞ്ചാവുമായി ഇന്നലെ രാത്രി നെടുംകണ്ടത്ത് വച്ച് പിടികൂടിയത്. കിലോയ്ക്ക് ഒരു ലക്ഷം രൂപ വില പറഞ്ഞ ഒരു ഹിന്ദിക്കാരനും മലയാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
കേരളത്തിൽ അങ്ങോളമിങ്ങോളം കാലങ്ങളായി കഞ്ചാവും, ഹാൻസും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി മൊത്ത വിതരണം ചെയ്ത സംഘമാണ് പോലീസ് പിടിയിലായത്. മുഖ്യപ്രതി ചിത്രയുടെ സഹായികളാണ് മുരുകനും ഭാരതിയും. കാലങ്ങളായി കേരളത്തിലെ വിവിധ മേഖലകളിൽ കഞ്ചാവ് എത്തിച്ചു നൽകാറുണ്ടെന്നും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ തമിഴ്നാട്ടിൽ തങ്ങളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി കൊണ്ടുപോകാറുണ്ടെന്നും പ്രതികൾ പറഞ്ഞു.
advertisement
ആന്ധ്രയിൽ നിന്നും ഒരു കിലോ കഞ്ചാവിന് മുപ്പതിനായിരം രൂപക്ക് വാങ്ങി കേരളത്തിൽ മൊത്തക്കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് ആണ് കൊടുക്കുന്നത്. കേരളത്തിലെ ചില്ലറ വ്യാപാരികൾ മൂന്നു ലക്ഷത്തിലേറെ വിലക്കാണ് ഈ കഞ്ചാവ് വിൽക്കുന്നതെന്നും പ്രതികൾ പറഞ്ഞു. ഇവർ ആരിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്നും ആർക്കാണ് വിൽക്കുന്നതെന്നും അറിയാൻ അന്വേഷണം ആരംഭിച്ചു. അമിത ധനലാഭംലക്ഷ്യമിട്ടാണ് കേരളത്തിലെ ചെറുകിട വ്യാപാരികൾ വ്യാപകമായി ഇത്തരം ബിസിനസിൽ ഏർപ്പെടുന്നത് എന്നും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ മൊത്തക്കച്ചവടം; തമിഴ്നാട് സ്വദേശികളായ സ്ത്രീയും കൂട്ടാളികളും 13 കിലോ കഞ്ചാവുമായി പിടിയിൽ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement