'പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞു'; പത്തനംതിട്ടയിൽ ഹോട്ടലുടമയ്ക്കും ഭാര്യക്കും മര്‍ദനം

Last Updated:

പൊറോട്ടയ്ക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം

പത്തനംതിട്ട: പൊറോട്ടയ്ക്ക് ചൂടു കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. വെണ്ണിക്കുളത്തിന് സമീപം പ്രവർത്തിക്കുന്ന എംജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയെയുമാണ് മൂന്നംഗസംഘം മർദിച്ചത്. മദ്യപിച്ചെത്തിയ സംഘം കട അടിച്ചുതകർക്കുകയും ചെയ്തു.
മദ്യലഹരിയില്‍ കടയിലെത്തിയ പ്രദേശവാസിയായ ഒരാൾ പൊറോട്ട പാഴ്സലായി വേണമെന്ന് ആവശ്യപ്പെട്ടു. പൊറോട്ട പാക്ക് ചെയ്യുന്നതിനിടെ ഓർഡർ പറഞ്ഞയാൾ പുറത്തേക്ക് പോയി. പിന്നീട് 15 മിനിറ്റ് കഴിഞ്ഞ് രണ്ടു പേർ‌ക്കൊപ്പമാണ് ഇയാൾ തിരിച്ചെത്തിയത്.
ഒർ‌ഡർ ചെയ്ത ഭക്ഷണം ജീവനക്കാർ ഇയാൾക്ക് നൽകിയപ്പോൾ പൊറോട്ടയ്ക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പൊറോട്ട ചൂടുള്ളതാണെന്ന് കടക്കാര്‍ പറഞ്ഞപ്പോൾ കടയുടമയെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
advertisement
തടയാനെത്തിയ കട ഉടമ മുരുകന്റെ ഭാര്യ ഗീതയേയും കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. സാരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരുകന്റെ ചെവിക്ക് പിന്നിലായി 16 തുന്നല്‍ ഉണ്ട്. കാലിലെ ഞരമ്പ് മുറിഞ്ഞു പോവുകയും വിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുരുകനും ഭാര്യയും കോയിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല,
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞു'; പത്തനംതിട്ടയിൽ ഹോട്ടലുടമയ്ക്കും ഭാര്യക്കും മര്‍ദനം
Next Article
advertisement
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
  • യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയെത്തുടർന്ന് ദീപക്ക് കടുത്ത മാനസിക വിഷമത്തിലായി.

  • 42-ാം ജന്മദിനത്തിന്റെ പിറ്റേന്ന് ദീപക്ക് ആത്മഹത്യ ചെയ്തതോടെ കുടുംബം തളർന്നുവീണു.

  • സോഷ്യൽ മീഡിയയിൽ പ്രചരിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ദീപക്കിനെ മാനസികമായി തളർത്തി.

View All
advertisement