advertisement

Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

Last Updated:

2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്.

കോഴിക്കോട്: കടക്കെണിയിലായ നിര്‍മാതാവിന് നേരെ വെടിവയ്പും(Firing) ഗുണ്ടാക്രമണവും(Goons Attack). സംഭവത്തില്‍ രണ്ടു പേരെപൊലീസ് അറസ്റ്റ്(Arrest) ചെയ്തു. കോഴിക്കോട് നന്‍മണ്ടയിലാണ് സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സണ് എതിരെയാണ് ആക്രമണമുണ്ടായത്.
മുക്കം ചെറുവാടി ചൗത്തടിക മുനീര്‍ (38), ഓമശ്ശേരി പുത്തൂര് കരിമ്പാരു കുഴിയില്‍ ഷാഫി (32) എന്നിവരാണു പിടിയിലായത്. വില്‍സണ് പണം കടം നല്‍കിയ ബാലുശ്ശേരി സ്വദേശിയുടെ സഹായികളാണ് വീട്ടിലെത്തി വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പത്തുവര്‍ഷം മുന്‍പ് വീട് പണയപ്പെടുത്തി ബാലുശ്ശേരി സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പലിശയടക്കം 87 ലക്ഷം രൂപ മടക്കി നല്‍കിയെങ്കിലും കടംവീട്ടിയില്ലെന്ന് കാണിച്ച് ഇയാള്‍ കേസിന് പോകുകയും അതില്‍ ജപ്തി നടപടി ഉണ്ടായെന്നുമാണ് വില്‍സണ്‍ പറയുന്നത്.
advertisement
ജപ്തി നടപടി നേരിട്ടതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് തോക്കുമായെത്തിയ സംഘം വെടിയുതിര്‍ത്തത്. ഭാര്യയും രണ്ടു മക്കളും സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.
2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. പടം പൂര്‍ത്തിയായ ശേഷം റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്നാണ് വായ്പയെടുക്കേണ്ടിവന്നത്. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു. സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement