advertisement

എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്

Last Updated:

കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും

News18
News18
പെരുമ്പാവൂർ: കീഴില്ലം ഷാപ്പുപടിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ സ്വദേശി ലൈജു (47) വിനെ പെരുമ്പാവൂർ പട്ടാലിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും.
ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. ഹോട്ടൽ ജോലിക്കിടെ ഇരുവരും ഹോട്ടലിന് പിന്നിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ഏഴ് വയസ്സുകാരനായ മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ പാടുകളും തലയിലും കൈയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ ബൈക്കുമായി പുറത്തേക്ക് പോയ ലൈജുവിന് ഉച്ചയോടെ എ.എം. റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇത് ആത്മഹത്യാശ്രമമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയ ജിബിയും ലൈജുവും കഴിഞ്ഞ 10 വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ വീഴ്ച വരുത്തിയതിന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ലൈജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്
Next Article
advertisement
Iran–Israel War | അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി
അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി
  • ഇറാനുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്ന് സുരക്ഷാ സമിതി സെക്രട്ടറി അലി ലാറിജാനി വ്യക്തമാക്കി

  • ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്ന് ലാറിജാനി

  • അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ യുദ്ധത്തിൽ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായി ട്രംപ്

View All
advertisement