ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം; പ്രതി പിടിയില്‍

Last Updated:

വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

കാസർഗോഡ്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം. ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെ കാസർഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് ഇയാൾ ടിക്കറ്റില്ലാതെ യാത്രചെയ്തത്. ഇത് ചോദിച്ചെത്തിയ ടി.ടി.ഇ.യെ കഴുത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാര്‍ ഇടപ്പെട്ടതോടെയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ രാജേഷ് ജനറല്‍ ആസ്പത്രിയിലെത്തി ചികിത്സതേടി. പിന്നീട് കാസർഗോഡ് ആര്‍.പി.എഫ്. സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടർന്ന് എസ്.ഐ. എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് സ്റ്റേഷന്‍ പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം; പ്രതി പിടിയില്‍
Next Article
advertisement
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി
  • ആർ എസ് പി സംസ്ഥാന സമിതി അംഗം ഇല്ലിക്കൽ ആഗസ്തിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി

  • 2021 മട്ടന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജയോട് 60,963 വോട്ടിന് ഇല്ലിക്കൽ ആഗസ്തി തോറ്റു

  • പാർട്ടി നേതാക്കൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നുവെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ച് പരസ്യ വിമർശനം നടത്തി

View All
advertisement