കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരിച്ചു

Last Updated:

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിംഗിൽ യുവാവിന്റെ വയറ്റിൽ തരി രൂപത്തിലുള്ള വസ്തു കണ്ടെത്തി

News18
News18
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിംഗിൽ യുവാവിന്റെ വയറ്റിൽ തരി രൂപത്തിലുള്ള വസ്തു കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. താമരശ്ശേരി സ്വദേശിയായ ഫായിസാണ് പൊലീസിൻ‌റെ പിടിയിലായത്. എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് മുമ്പും സമാന സംഭവം താമരശ്ശേരിയിൽ നടന്നിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട്, പൊലീസിനെ കണ്ട് ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൈക്കാവ് സ്വദേശി ഷാനിദിനെ പൊലീസ് ലഹരി മരുന്ന് കൈവശം വെച്ചതിന് പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട ഉടനെ ഷാനിദ് എംഡിഎംഎ നിറച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഷാനിദിന്റെ മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. ഷാനിദ് നേരത്തെയും എൻഡിപിഎസ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരിച്ചു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement