Birth Certificate New Rule | ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മതി; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം
- Published by:Rajesh V
- news18-malayalam
Last Updated:
Birth Certificate New Rule : സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി.
ന്യൂഡൽഹി: വിവിധ സേവനങ്ങൾക്ക് രേഖയായി ഒക്ടോബർ മുതൽ ജനനസർട്ടിഫിക്കറ്റ് ഉപയോഗിക്കാം. കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി. ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു. ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്.
advertisement
ജനങ്ങളുചെ സൗകര്യം വർധിപ്പിക്കുന്നതിനും രാജ്യത്ത് ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖകളുടെ ബാഹുല്യം ഒഴിവാക്കാനും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന പാസ്‌പോർട്ട്, ആധാർ നമ്പർ എന്നിവയും മറ്റ് ഉദ്ദേശ്യങ്ങളും നൽകാൻ നിയമം വ്യവസ്ഥ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ജനനമോ മരണമോ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർക്ക് വൈകിയാൽ, ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെയോ പ്രസിഡൻസി മജിസ്‌ട്രേറ്റിന്റെയോ മജിസ്‌ട്രേറ്റിൽ നിന്ന് ജില്ലാ മജിസ്‌ട്രേറ്റോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റോ അല്ലെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റോ ആയി മാറാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ജനനമോ മരണമോ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർക്ക് 30 ദിവസത്തിന് ശേഷം വൈകിയാൽ ഒരു നോട്ടറി പബ്ലിക് മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിന് പകരം അത് സംഭവിച്ച് ഒരു വർഷം, അത് സംഭവിച്ച് ഒരു വർഷത്തിനുള്ളിൽ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ സമർപ്പിക്കുക.
advertisement
ഒക്ടോബർ ഒന്നിനു ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനനസർട്ടിഫിക്കറ്റ് മാറും. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്ട്രേഷൻ എന്നീ വിവരശേഖരങ്ങൾ ജനന, മരണ രജിസ്ട്രേഷനുകൾ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.
ഒരു കുട്ടി ജനിച്ചാൽ, 18ാം വയസ്സിൽ തനിയെ വോട്ടർ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാകുകയും തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെടുകയും ചെയ്യും. നിലവിൽ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഒക്ടോബർ ഒന്നിനു ശേഷം ഈ വിവരങ്ങൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റ ബേസിലേക്ക് കൈമാറണം.
advertisement
Summary: Registration of Births and Deaths (Amendment) Act, 2023 will facilitate the use of a birth certificate as a single document for a host of works and services like admission to educational institutes, issuance of driving licences, applying for an Aadhaar Card or a passport and registration of marriage and will come into effect from October 1.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 15, 2023 10:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Birth Certificate New Rule | ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി വിവിധ സേവനങ്ങൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് മതി; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യം