Salman Rushdie | മതതീവ്രവാദികളുടെ ഭീഷണിയ്ക്കും ഒളിവു ജീവിതത്തിനുമിടയിലൂടെ ഒരു എഴുത്തു ജീവിതം

Last Updated:

1988-ല്‍ പ്രസിദ്ധീകരിച്ച ദി സാത്താനിക് വേഴ്‌സസ് എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റഷ്ദിയുടെ ജീവിതം മാറിമറിഞ്ഞത്.

'ദി സാത്താനിക് വേഴ്സസ്' എന്ന തന്റെ നോവലിന്റെ പേരില്‍ മുസ്ലീം സമുദായത്തില്‍ (Muslim Religion) നിന്ന് ശക്തമായ വിമര്‍ശനങ്ങളും ഭീഷണികളും നേരിടുന്ന നോവലിസ്റ്റാണ് സല്‍മാന്‍ റഷ്ദി  (Salman Rushdie). മാജിക് റിയലിസത്തിന്റെ ആചാര്യൻ എന്നറിയപ്പെടുന്ന സൽമാൻ റുഷ്ദി വർഷങ്ങളോളം വിവിധ കോണുകളില്‍ നിന്ന് വധഭീഷണി (Death Threats) നേരിടുകയും ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു. 75 വയസുകാരനായ ഈ ബ്രിട്ടിഷ് (Britian) സാഹിത്യകാരന് വെള്ളിയാഴ്ച പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഒരു പ്രസംഗ വേദിയില്‍ വച്ച് അക്രമിയുടെ കുത്തേറ്റു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
1988-ല്‍ പ്രസിദ്ധീകരിച്ച ദി സാത്താനിക് വേഴ്‌സസ് എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് റഷ്ദിയുടെ ജീവിതം മാറിമറിഞ്ഞത്. ഈ നോവലിൽ മതനിന്ദ ആരോപിച്ച് ഇറാനിയന്‍ മതനേതാവ് അയത്തുള്ള അലി ഖൊമേനി റുഷ്ദിയെ വധിക്കാന്‍ ഫത്വാ പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
1981ലെ ബുക്കര്‍ സമ്മാനം നേടിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ അവതരിപ്പിച്ചതിന് പേരുകേട്ട റുഷ്ദിയ്ക്ക് ദി സാത്താനിക് വേഴ്‌സസ് എന്ന നോവലിലൂടെ എതിര്‍പ്പുകളും വധഭീഷണിയുമാണ് നേരിടേണ്ടി വന്നത്. ഈ നോവല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണെന്നാണ്‌ ഒരു വിഭാഗം ഇസ്ലാം വിശ്വാസികളുടെ ആരോപണം.
advertisement
ഇതേതുടര്‍ന്ന് ലോകമെമ്പാടും റഷ്ദിക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മുംബൈയില്‍ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം വരെ ഉണ്ടായി. ഇതിന് പുറമെ, ഇറാനില്‍ നോവല്‍ നിരോധിക്കുകയും ചെയ്തു.
അതേസമയം,റഷ്ദിയെ വധിക്കുന്നവര്‍ക്ക് 3 മില്യണ്‍ ഡോളറിലധികം പാരിതോഷികം നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. 2016ല്‍ അദ്ദേഹത്തെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം ഉയര്‍ത്തിയതായി ദി ഇന്‍ഡെക്‌സ് സെന്‍സര്‍ഷിപ്പ് സംഘടന പറയുന്നു.
advertisement
റഷ്ദിയുടെ നോവലുകളുടെ വിവര്‍ത്തകരുടെയും പ്രസാധകരുടെയും കൊലപാതകത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, 1998 ലെ ഖൊമേനി ശാസനയില്‍ നിന്നു പിന്നീട് ഇറാന്‍ അകലം പാലിച്ചു. റഷ്ദിയുടെ കൊലപാതകത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യില്ലെന്ന് നിലപാട് ഇറാൻ സ്വീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ ഭീഷണികളും ബഹിഷ്‌കരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. റഷ്ദി ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം നിരീശ്വരവാദിയായിരുന്നു.
advertisement
2007ല്‍ അദ്ദേഹത്തിന് ബ്രിട്ടന്‍ നൈറ്റ്ഹുഡ് നല്‍കിയതോടെ ഇറാനിലും പാകിസ്ഥാനിലും വീണ്ടും ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഒളിവില്‍ കഴിയുന്നതിനിടെ
അദ്ദേഹം 'ജോസഫ് ആന്റണ്‍: എ മെമര്‍' എന്ന ജീവചരിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ ആദ്യ കാല രചനകളിൽ ഒന്നായ 'മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍' ആണ് അദ്ദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. 600ലധികം പേജുകളുള്ള മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവല്‍ 40 ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും വേദികളില്‍ അവതരിപ്പിക്കുകയും സിനിമയാക്കുകയും ചെയ്തിട്ടുണ്ട്.
advertisement
നോവലിസ്റ്റ് മാത്രമായല്ല റഷ്ദി ജനങ്ങള്‍ക്ക് മുമ്പിലെത്തിയത്‌. ബ്രിഡ്ജറ്റ് ജോണ്‍സിന്റെ ഡയറി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സീന്‍ഫെല്‍ഡ് എന്ന യുഎസ് ടെലിവിഷന്‍ ഷോയിലും റഷ്ദി പങ്കെടുത്തിരുന്നു.
അതേസമയം, നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പൊതു വേദികളില്‍ സമീജവമായത്. ന്യൂയോര്‍ക്കിലാണ് റഷ്ദി നിലവില്‍ താമസിക്കുന്നത്. 2015-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ " ടൂ ഇയേഴ്സ് എയ്റ്റ് മന്ത്സ് ആന്‍ഡ് ട്വന്റി-എയ്റ്റ് നൈറ്റ്സ്" എന്ന നോവല്‍ ന്യൂയോര്‍ക്ക് പശ്ചാത്തലത്തിലുള്ളതാണ്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Salman Rushdie | മതതീവ്രവാദികളുടെ ഭീഷണിയ്ക്കും ഒളിവു ജീവിതത്തിനുമിടയിലൂടെ ഒരു എഴുത്തു ജീവിതം
Next Article
advertisement
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
ആരവല്ലി കുന്നുകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു
  • ആരവല്ലി കുന്നുകളുടെ നിർവചനവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി താൽക്കാലികമായി മരവിപ്പിച്ചു.

  • കേന്ദ്രം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശം; പുതിയ നിർവചനത്തിന് വ്യക്തത വേണം.

  • വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശം; അടുത്ത പരിഗണന 2026 ജനുവരി 21.

View All
advertisement