Five Eyes | എന്താണ് ഫൈവ് ഐസ്? കാനഡയ്ക്ക് നിർണായക വിവരങ്ങൾ കൈമാറിയത് 'ഫൈവ് ഐസ്' എന്ന് യുഎസ് പ്രതിനിധി
- Published by:Arun krishna
- news18-malayalam
Last Updated:
സഖ്യകക്ഷികൾ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിനാൽ ഈ വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയ്യാറായിട്ടില്ല.
ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷത്തിൽ പുതിയ വെളിപ്പെടുത്തലുമായി കാനഡയിലെ യുഎസ് പ്രതിനിധി. ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റാണെന്ന കാനഡയുടെ വാദം ഫൈവ് ഐസ് പാർട്ട്നേഴ്സിൽ (five eyes partners) നിന്നുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണെന്നാണ് യുഎസ് പ്രതിനിധിയുടെ വെളിപ്പെടുത്തൽ.
ജൂൺ 18നാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. സറേയിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഹർദീപിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. ഇതിനുപിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം. ട്രൂഡോയെ വാദത്തെ തള്ളി ഇന്ത്യാ ഗവൺമെന്റും രംഗത്തെത്തിയിരുന്നു.
കാനഡയ്ക്ക് ‘ഫൈവ് ഐ’ നൽകിയ വിവരമെന്ത്?
”ഇത് പരസ്പരം കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളുടെ കാര്യമാണ്. ഇതേപ്പറ്റി കാനഡയും യുഎഎസ്എയും തമ്മിൽ ആശയവിനിമയം നടത്തി വരുന്നു. ഇതിൽ കൂടുതൽ ഇതേപ്പറ്റി സംസാരിക്കാൻ കഴിയില്ല,” എന്ന് കാനഡയിലെ യുഎസ് അംബാസിഡർ ഡേവിഡ് കോഹൻ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
വിഷയത്തിൽ കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായില്ല. യുഎസ് ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരമാണ് ഹർദീപിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് വിശ്വസിക്കാൻ കാനഡയെ പ്രേരിപ്പിച്ചതെന്നാണ് ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം കൊലപാതവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെപ്പറ്റിയോ അതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെ ബന്ധിപ്പിക്കുന്ന തെളിവുകളെപ്പറ്റിയോ യുഎസിന് അറിവില്ലായിരുന്നു എന്നാണ് പാശ്ചാത്യ സഖ്യകക്ഷി വൃത്തങ്ങൾ പറയുന്നത്. യുഎസ് ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിൽ അക്കാര്യം കാനഡയെ അറിയിക്കുമായിരുന്നുവെന്നും ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കി.
കൂടാതെ കനേഡിയൻ സർക്കാർ നിജ്ജറിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും പാശ്ചാത്യ സഖ്യകക്ഷി വൃത്തങ്ങൾ അറിയിച്ചു.
advertisement
എന്താണ് five eyes? ആരാണ് സഖ്യത്തിലെ പങ്കാളികൾ?
ഫൈവ് ഐസ് ഇന്റലിജൻസ് ഓവർസൈറ്റ് ആൻഡ് റിവ്യൂ കൗൺസിൽ അഥവാ FVEY എന്നും ഈ സഖ്യം അറിയപ്പെടുന്നു. അഞ്ച് രാജ്യങ്ങളാണ് ഈ സഖ്യത്തിലെ പ്രധാന പങ്കാളികൾ. ഓസ്ട്രേലിയയുടെ ഇൻസ്പെക്ടർ ജനറൽ ഓഫ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി, കാനഡയിലെ ഇന്റലിജൻസ് റിവ്യൂ കമ്മിറ്റി, ന്യൂസിലാന്റിലെ ദ കമ്മീഷണർ ഓഫ് ഇന്റലിജെൻസ് വാറന്റ്സ് ആൻഡ് ദ ഓഫീസ് ഓഫ് ദ ഇൻസ്പെക്ടർ ജനറൽ ഓഫ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി (the Commissioner of Intelligence Warrants and the Office of the Inspector-General of Intelligence and Security) യുകെയിലെ ഇൻവെസ്റ്റിഗേറ്ററി പവേർസ് കമ്മീഷണർ ഓഫീസ്,
advertisement
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്റലിജൻസ് കമ്മ്യൂണിറ്റി ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് എന്നിവയാണ് ഈ സഖ്യത്തിലെ പ്രധാന അംഗങ്ങൾ. യുഎസ് ആണ് ഈ സഖ്യത്തെ മുന്നോട്ട് നയിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധാനന്തരം യുഎസ്എയും യുകെയും തമ്മിലുള്ള യുകെയുഎസ്എ കരാർ 1946 ഓടെ പ്രാബല്യത്തിലായി. 1956ൽ ഈ കരാർ വിപൂലികരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഈ സഖ്യത്തിൽ അംഗങ്ങളാകുകയും ചെയ്തു.
five eyes ന്റെ ലക്ഷ്യമെന്ത്?
ഹ്യൂമൻ ഇന്റലിജൻസ്, സിഗ്നൽ ഇന്റലിജൻസ്, സുരക്ഷ, പ്രതിരോധ ഇന്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സഖ്യത്തിലെ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പരം കൈമാറി വരുന്നു. പ്രധാന ലക്ഷ്യങ്ങൾ;
advertisement
1. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ വിവരങ്ങളും വീക്ഷണങ്ങളും കൈമാറുക.
2. അവലോകനവുമായി ബന്ധപ്പെട്ട മികച്ച രീതികൾ താരതമ്യം ചെയ്യുക.
3. പൊതുജനവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ സുതാര്യത നിലനിർത്തുക.
അമേരിക്കയുടെ നിലപാട്
സഖ്യകക്ഷികൾ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിനാൽ ഈ വിഷയത്തിൽ വ്യക്തമായി പ്രതികരിക്കാൻ അമേരിക്കൻ വൃത്തങ്ങൾ തയ്യാറായിട്ടില്ല. അതേസമയം നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാനഡയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അഭ്യർത്ഥിച്ചു.
ഇന്ത്യ-കാനഡ നയതന്ത്ര സംഘർഷം
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യയുമായി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രൂഡോയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഇന്ത്യയുടെ വാദം.
advertisement
ജൂൺ 18നാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 25, 2023 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Five Eyes | എന്താണ് ഫൈവ് ഐസ്? കാനഡയ്ക്ക് നിർണായക വിവരങ്ങൾ കൈമാറിയത് 'ഫൈവ് ഐസ്' എന്ന് യുഎസ് പ്രതിനിധി