2024 മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി;199 ചിത്രങ്ങളിൽ 173 ഫ്ലോപ്പ്

Last Updated:

ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്

News18
News18
2024ൽ മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി രൂപ. ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ റിലീസായ 199 ചിത്രങ്ങളിൽ 173 എണ്ണവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതായി പ്രൊഡ്യൂസ് അസോസിയേഷൻ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു.ആകെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് തുടങ്ങിയ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച 26 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്.
റീ റിലീസ് ഉൾപ്പെടെ 204 സിനിമകളാണ് ഈ വർഷം റിലീസായത്. റീ റീലീസായി എത്തിയ 5 ചിത്രങ്ങളിൽ ദേവദൂതൻ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാക്കിയുള്ള 199 സിനിമകൾക്കായി 1000 കോടി രൂപയാണ് നിർമ്മാതാക്കൾ മുടക്കിയത്. ലാഭമുണ്ടാക്കിയ 26 ചിത്രങ്ങളിൽ നിന്ന് 300-350 കോടിയോളം രൂപ ലാഭമുണ്ടാക്കനായെങ്കിലും ബാക്കി ചത്രങ്ങൾ 700 കോടിയോളം രൂപ മലയാള സിനിമ വ്യവസായത്തിന് നഷ്ടമുണ്ടാക്കിയെന്നും നിർമ്മാതാക്കളുടെ സംഘടന പത്രക്കുറിപ്പിൽ പറയുന്നു.
നഷ്ടം മുൻവർഷത്തേക്കാൾ കൂടുതലാണെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും സംഘടന പത്രക്കുറിപ്പിൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
2024 മലയാള സിനിമയ്ക്ക് നഷ്ടം 700 കോടി;199 ചിത്രങ്ങളിൽ 173 ഫ്ലോപ്പ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement