സീരിയൽ വിമർശനത്തിൽ‌ താരങ്ങളുടെ പ്രതികരണത്തിൽ പ്രേംകുമാർ; 'അവർക്കൊന്നും മറുപടി പറയാൻ ഞാനില്ല'

Last Updated:

സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ച് പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിന് ഇടയിലാണ് സീരിയലുകളെ വിമർശിച്ച് പ്രേംകുമാർ രംഗത്തെത്തിയത്

News18
News18
സീരിയലുകളുമായി ബന്ധപ്പെട്ട് പരാമർശത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന പ്രേംകുമാറിന്റെ അഭിപ്രായപ്രകടനമാണ് വിവാദങ്ങൾക്ക് വഴി വച്ചത്.
"ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒരു നാടല്ലേ നമ്മുടേത്. അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്. എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളതുപോലെ ആർക്കും അവരുടെ അഭിപ്രായം, നിലപാടുകൾ, ചിന്തകൾ എല്ലാം പറയാം. അതൊക്കെ ഞാൻ സ്വാഗതം ചെയ്യുന്നു. യാതൊരു അസഹിഷ്ണുതയും എനിക്ക് അക്കാര്യത്തിൽ ഇല്ല. അവർക്കൊന്നും മറുപടി പറയാനും ഞാനില്ല," പ്രേംകുമാർ പറഞ്ഞു.
advertisement
സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ച് പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിക്കുന്നതിന് ഇടയിലാണ് സീരിയലുകളെ വിമർശിച്ച് പ്രേംകുമാർ രംഗത്തെത്തിയത്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഈ നിലപാടാണ് വിവാദമായത്.
advertisement
പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നു കരുതി അതൊന്നും മറക്കരുതെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു ധർമജന്റെ പ്രതികരണം. "ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ," ധർമജൻ സമൂഹമാധ്യമത്തിൽ കുറിച്ചു. പിന്നാലെ സീമ ജി നായരും ഹരീഷ് പേരടിയും പ്രേംകുമാറിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സീരിയൽ വിമർശനത്തിൽ‌ താരങ്ങളുടെ പ്രതികരണത്തിൽ പ്രേംകുമാർ; 'അവർക്കൊന്നും മറുപടി പറയാൻ ഞാനില്ല'
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement