സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

Last Updated:

156 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21ന് (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ഇക്കുറി 156 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
advertisement
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി ജെ ജയിംസ്, ഡോ. കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ എം മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി കെ രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
advertisement
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും
Next Article
advertisement
മുഖ്യമന്ത്രിക്കെതിരെ കമന്റിട്ട് പുറത്തായ സിപിഎം വിമതന്റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത് യുഡിഎഫിന്
മുഖ്യമന്ത്രിക്കെതിരെ കമന്റിട്ട് പുറത്തായ സിപിഎം വിമതന്റെ പിന്തുണയിൽ പുല്ലമ്പാറ പഞ്ചായത്ത് യുഡിഎഫിന്
  • പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ സിപിഎം വിമതനായ സ്വതന്ത്രൻ ബി ശ്രീകണ്ഠൻ നായർ യുഡിഎഫിനെ പിന്തുണച്ചു

  • സിപിഎം 7, കോൺഗ്രസ് 7, ബിജെപി 1, സ്വതന്ത്രൻ 1 എന്ന നിലയിൽ യുഡിഎഫിന് ഭരണം പിടിക്കാൻ പിന്തുണ നിർണായകമായി

  • മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതിന് പാർട്ടി സീറ്റ് നിഷേധിച്ച ശ്രീകണ്ഠൻ നായർ സ്വതന്ത്രനായി വിജയിച്ചു

View All
advertisement