ഞാനും മരിക്കുവോളം എഫ്.ബി.യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സച്ചിയേ ഓർത്ത് അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്

Last Updated:

അനിലിന്റെ അവസാന കുറിപ്പ് സച്ചിയെക്കുറിച്ച്. അനിൽ ഓർമയായത് സച്ചിയുടെ ജന്മവാർഷിക ദിനത്തിൽ

അനിൽ പറഞ്ഞത് പോലെ തന്നെ മരണം വരെയും സച്ചിയുടെ ചിത്രം കവർ ഫോട്ടോയായി നിലനിന്നു. സി.ഐ. സതീഷ് കുമാറായി വെള്ളിത്തിരയിൽ ജീവിച്ചു കാണിക്കാൻ അനിലിന് അവസരം ലഭിച്ച ചിത്രമായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും'. ഇന്ന്, സച്ചിയുടെ ജന്മവാർഷികത്തിന് സച്ചിയുടെ ഓർമ്മ പേറിയ കുറിപ്പാണ് അനിലിന്റെ ഫേസ്ബുക്കിൽ അവസാനമായി എത്തിയത്.
ആകസ്മികമായി മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ വേർപാട് ഉണ്ടാവുകയും ചെയ്തു. ആരുടേയും ഹൃദയത്തിൽ കൊള്ളുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ അവസാന പോസ്റ്റിൽ.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഞാനും മരിക്കുവോളം എഫ്.ബി.യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ... മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സച്ചിയേ ഓർത്ത് അനിൽ നെടുമങ്ങാടിന്റെ പോസ്റ്റ്
Next Article
advertisement
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും കുർബാനയും
  • പാലക്കാട് എംഎൽഎ രാഹുലിനായി യൂത്ത് കോൺഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും പൂജ നടത്തി

  • രാഹുലിന് മോശം സമയമാണെന്നും അതിന് മാറ്റം വരുത്താനാണ് വഴിപാടുകളും കുർബാനയും നടത്തിയതെന്ന് വിശദീകരണം

  • രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതായും മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്

View All
advertisement