advertisement

'ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു': സായ് കുമാർ

Last Updated:

Sai Kumar opens up about wife Bindu panicker and family | മൗനം വെടിഞ്ഞ് സായ് കുമാറും ബിന്ദു പണിക്കരും

വിവാഹത്തിനും മുൻപേ വിവാദങ്ങൾ സൃഷ്ടിച്ച ബന്ധമായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞും അതിനാൽ ഇരുവരും മാധ്യമങ്ങളിൽ സംസാരിച്ചിരുന്നില്ല. ബിന്ദുവിന്റെ മകൾ കല്യാണി എന്ന അരുന്ധതി ടിക്ടോക് താരമായത് മുതൽ പക്ഷെ അങ്ങനെയല്ല.
'കല്ലു'വിന്റെ വീഡിയോ കുസൃതികളിൽ എല്ലാം ഭാഗമാകുന്ന അച്ഛനായി സായ് കുമാറിനെ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർ കണ്ടു. ചില നേരം അമ്മ ബിന്ദുവും കല്യാണിക്കൊപ്പം ടിക്ടോക് വീഡിയോകളിൽ ഒപ്പം കൂടാറുണ്ട്.
ഈയടുത്ത്, നീണ്ട നാളുകൾക്ക് ശേഷം ഇവർ കുടുംബ സമേതം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ്. സായ്‌കുമാറിനെയും ബിന്ദുവിനെയും ചേർത്തു വന്ന അപവാദങ്ങൾക്കുള്ള മറുപടി സായ്കുമാർ നേരിട്ട് നൽകുന്നു.
മകൾ കൈക്കുഞ്ഞായിരിക്കെ, ബിന്ദു പണിക്കരുടെ ഭർത്താവ് മരിക്കുന്നത് 2003ലാണ്. 2009 ലാണ് സായ് കുമാറുമായുള്ള വിവാഹം.
advertisement
"ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം," അഭിമുഖത്തിൽ സായ് കുമാർ പറയുന്നു.
നേരിട്ട തിക്താനുഭവങ്ങളെപ്പറ്റി ബിന്ദു പണിക്കരും ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു': സായ് കുമാർ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement