The Kerala Story | 'കേരള സ്റ്റോറി' നിരോധിക്കാനുള്ള ആവശ്യം ആമിറിന്റെ ലാൽ സിംഗ് ഛദ്ദയെ എതിർത്ത തീരുമാനത്തിന് തുല്യം: ശബാന അസ്മി

Last Updated:

പ്രതികരണവുമായി ശബാന അസ്മി ട്വിറ്ററിൽ

കേരള സ്റ്റോറി, ശബാന അസ്മി
കേരള സ്റ്റോറി, ശബാന അസ്മി
വിവാദങ്ങൾ നിലനിൽക്കവേ, ‘ദി കേരള സ്റ്റോറിക്ക്’ പിന്തുണ അറിയിച്ച് നടി ശബാന അസ്മി (actor Shaban Azmi). കഴിഞ്ഞ വർഷം ലാൽ സിംഗ് ഛദ്ദയെ നിരോധിക്കാൻ ആഗ്രഹിച്ചവരെപ്പോലെ, ഈ സിനിമ നിരോധിക്കാൻ ശ്രമിക്കുന്നവരും തെറ്റിദ്ധരിക്കപ്പെട്ടവരാണെന്ന് ശബാന ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുന്നതിന് മുമ്പ്, സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ ‘ബോളിവുഡ് ബഹിഷ്‌കരിക്കുക’ എന്ന കാമ്പെയ്ൻ ആരംഭിച്ചു. കരീന കപൂറും ആമിർ ഖാനും അഭിനയിച്ചിട്ടും ചിത്രം ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു.
ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദയെ നിരോധിക്കാൻ ആഗ്രഹിച്ചവരെ പോലെ തന്നെ തെറ്റാണ് കേരള സ്റ്റോറി നിരോധിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർ എന്ന് ശബാന സോഷ്യൽ മീഡിയയിൽ കുറിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഒരു സിനിമ അംഗീകരിച്ചാൽ, ആർക്കും അതിനു മേൽ തീരുമാനമെടുക്കാൻ അവകാശമില്ല എന്ന് ശബാനയുടെ ട്വീറ്റ്.
advertisement
സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികളെ കാണാതാവുകയും ഐഎസിൽ ചേർന്നുവെന്നുമുള്ള ‘ദ കേരള സ്റ്റോറിയുടെ’ ട്രെയ്‌ലർ വിമർശനം നേരിട്ടിരുന്നു. ഈ കണക്ക് അതിശയോക്തി കലർന്നതാണെന്ന് ചിലർ വാദിച്ചതോടെ ഇത് ചർച്ചയ്ക്ക് തുടക്കമിട്ടു. പ്രതികരണത്തിന് മറുപടിയായി, ചിത്രത്തിന്റെ ടീം ചിത്രം നീക്കം ചെയ്യുകയും കേരളത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ കഥയാണെന്ന് ചിത്രത്തെ വിശേഷിപ്പിക്കുകയും ചെയ്തു.
advertisement
കേരളാ സ്‌റ്റോറിയുടെ റിലീസ് സ്‌റ്റേ ചെയ്യണം എന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും, കേരള ഹൈക്കോടതി അത് അംഗീകരിച്ചില്ല. ട്രെയിലറിൽ ഏതെങ്കിലും പ്രത്യേക സമുദായത്തെ വ്രണപ്പെടുത്തുന്ന ഒന്നും അടങ്ങിയിട്ടില്ലെന്ന് ഹൈക്കോടതി വിധിച്ചു. സിബിഎഫ്‌സി ചിത്രം അവലോകനം ചെയ്യുകയും പ്രദർശനത്തിന് അനുയോജ്യമാണെന്ന് കണക്കാക്കുകയും ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി റിലീസിന് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, മെയ് 5 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. അദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം വിപുൽ അമൃത്‌ലാൽ നിർമ്മിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kerala Story | 'കേരള സ്റ്റോറി' നിരോധിക്കാനുള്ള ആവശ്യം ആമിറിന്റെ ലാൽ സിംഗ് ഛദ്ദയെ എതിർത്ത തീരുമാനത്തിന് തുല്യം: ശബാന അസ്മി
Next Article
advertisement
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
ഓസ്‌ട്രേലിയ ബീച്ച് ആക്രമണം; അക്രമി സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് തെലങ്കാന പോലീസ്
  • ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തിനിടെ സാജിദ് അക്രം, മകന്‍ നവീദ് ചേര്‍ന്ന് വെടിയുതിര്‍ത്തു.

  • ആക്രമണത്തില്‍ 16 മരണം, 42 പേര്‍ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഭീകരാക്രമണമായി പ്രഖ്യാപിച്ചു.

  • സാജിദ് ഹൈദരാബാദ് സ്വദേശിയാണ്, 27 വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നു, ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ട്.

View All
advertisement