'അസൂയയോടെയും വേദനയോടെയും സമ്മതിക്കുന്നു; മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നു';രാജമൗലി

Last Updated:

പ്രേമലുവിലെ പ്രധാന അഭിനേതാക്കളെയും അടുത്തുവിളിച്ച് അഭിനന്ദിക്കാനും രാജമൗലി മറന്നില്ല.

നസ്ലൻ, മമിതാ ബൈജു എന്നിവർ നായികാ നായകന്മാരായ മലയാള ചിത്രം ‘പ്രേമലു’ (Premalu) വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെയാണ് പ്രദർശനം നടന്നത്. ഇതിനു പിന്നാലെ ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഉടന്‍ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളായ രാജമൗലി മലയാളം സിനിമകളെയും അഭിനേതാക്കളെയും കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഹൈദരാബാദിൽ നടന്ന പ്രേമലുവിൻ്റെ സക്സസ് സെലിബ്രേഷനു ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകൾ. മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന കാര്യം ഞാൻ സമ്മതിച്ചു എന്നായിരുന്നു രാജമൗലിയുടെ വാക്കുകൾ.
“മലയാളം സിനിമാ വ്യവസായം മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് അസൂയയോടെയും വേദനയോടെയും ഞാൻ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്," രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ തലത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുണ്ട് മമിതയ്ക്കെന്നും രാജമൗലി വിലയിരുത്തുന്നു.
താൻ റോം-കോം ചിത്രങ്ങളുടെ ആരാധകനല്ലെന്നും എന്നാൽ പ്രേമലു തന്നെ സംബന്ധിച്ച് ചിരിപ്പൂരമായിരുന്നുവെന്നും രാജമൗലി പറയുന്നു. പ്രേമലുവിലെ പ്രധാന അഭിനേതാക്കളെയും അടുത്തുവിളിച്ച് അഭിനന്ദിക്കാനും രാജമൗലി മറന്നില്ല. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആണ് തെലുങ്കിൽ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് മാർച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'അസൂയയോടെയും വേദനയോടെയും സമ്മതിക്കുന്നു; മലയാളം സിനിമാ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നു';രാജമൗലി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement