വിജയ് ആരാധകരെ ശാന്തരാകുവിന്‍ ; 'ദളപതി 67' അപ്ഡേറ്റ് ഫെബ്രുവരി ആദ്യവാരം

Last Updated:

ചിത്രം വിക്രവും കൈതിയും ഉള്‍പ്പെടുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്.

മാസ്റ്ററിന് ശേഷം തമിഴ് സൂപ്പര്‍ താരം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി ആദ്യവാരം ഉണ്ടാകുമെന്ന് സൂചന. ഇതിനോടകം ചിത്രീകരണം ആരംഭിച്ച ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കമല്‍ഹാസന്‍റെ വിക്രം തീര്‍ത്ത ഗംഭീര വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ദളപതി 67 ഉറ്റുനോക്കുന്നത്. വിജയ്ക്കൊപ്പം മറ്റ് ആരൊക്കെ അഭിനയിക്കും , ചിത്രം വിക്രവും കൈതിയും ഉള്‍പ്പെടുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നുയരുന്നത്.
advertisement
ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാകും ചിത്രം നിര്‍മ്മിക്കുക. സംവിധായകന്‍ ഗൗതം മേനോന്‍ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തും.  ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറായി ഗ്യാങ്സ്റ്റര്‍ മൂവിയായി ആണ് ദളപതി 67 ഒരുങ്ങുന്നത് എന്നാണ് സൂചന. 
ലോകേഷ് കനകരാജ് യൂണിവേഴ്സിന്‍റെ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നങ്കില്‍ വമ്പന്‍ താരനിര തന്നെ ദളപതി 67ല്‍ പ്രതീക്ഷിക്കാം. കമല്‍ഹാസന്‍, ഫഹദ് ഫാസില്‍ എന്നിവരും സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നടന്‍ ചിയാന്‍ വിക്രം ദളപതി 67ന് വേണ്ടി 30 ദിവസത്തെ ഡേറ്റ് നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, മിഷ്കിന്‍, അര്‍ജുന്‍, തൃഷ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
advertisement
പൊങ്കല്‍ റിലീസായെത്തിയ വിജയ് ചിത്രം വാരിസ് സാമ്പത്തിക വിജയം നേടിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നടക്കം ലഭിച്ചത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് ആരാധകരെ ശാന്തരാകുവിന്‍ ; 'ദളപതി 67' അപ്ഡേറ്റ് ഫെബ്രുവരി ആദ്യവാരം
Next Article
advertisement
'കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല': ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്
'കൃത്യമായ ഉത്തരം നൽകി, ഇനി SITക്ക് മുന്നിൽ പോകേണ്ടിവരില്ല': ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്
  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പി എസ് പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി, ഇനി ഹാജരാവേണ്ടതില്ല.

  • ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്ന് പ്രശാന്ത് പറഞ്ഞു.

  • കേസില്‍ എസ്‌ഐടി സംഘം വിപുലീകരിച്ച് രണ്ട് പുതിയ സിഐമാരെ ഉള്‍പ്പെടുത്തി, അംഗസംഖ്യ പത്ത് ആയി.

View All
advertisement