'ജവാന്‍ മികച്ച സിനിമയാണെന്ന് പറയാനാവില്ല; സഹതാപത്തിലൂടെയാണ് വിജയം നേടുന്നത്'; വിവേക് അഗ്നിഹോത്രി

Last Updated:

സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ‘ജവാന്‍’ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാരൂഖ് ഖാന്‍ ചിത്രങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നും ബോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ചത് എന്നു പറയുന്നതിനോടും തനിക്ക് യോജിക്കാനാകില്ലെന്നും സംവിധായകൻ പറഞ്ഞു.
ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ഒരു ആക്ഷന്‍ സിനിമയായി നോക്കുമ്പോള്‍ പ്രശ്‌നമില്ല, പക്ഷേ അവയെ ഒരു മികച്ച സിനിമ എന്ന നിലവാരത്തില്‍ അവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിക്കാൻ പറ്റില്ലെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. സഹതാപത്തിലൂടെ വിജയം നേടിയെടുക്കാനാണ് ‘ജവാന്‍’ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജവാന്‍’ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഷാരൂഖ് ആരാധകര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന് സംവിധായകന്‍ ആരോപിച്ചിരുന്നു.
advertisement
അതേസമയം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍‌ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ജവാന്‍റെ മഹാവിജയം. വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജവാന്‍ മികച്ച സിനിമയാണെന്ന് പറയാനാവില്ല; സഹതാപത്തിലൂടെയാണ് വിജയം നേടുന്നത്'; വിവേക് അഗ്നിഹോത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement