Bahrain eatery apology| 'ക്ഷമ ചോദിക്കുന്നു; മാർച്ച് 29ന് ഭക്ഷണം കഴിക്കാൻ വരണം'; ഹിജാബ് വിവാദത്തിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ്

Last Updated:

ദൗർഭാഗ്യകരമായ സംഭവത്തിൽ ക്ഷമചോദിക്കുന്നതായി റസ്റ്ററന്റ്

 Image: Instagram/Lanterns
Image: Instagram/Lanterns
ബഹ്റൈനിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് (( Woman Wearing Veil))പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ വിവാദത്തിലായതിനു പിന്നാലെ ക്ഷമാപണം (Bahrain eatery apology)നടത്തി ഇന്ത്യൻ റസ്റ്ററന്റ്. സംഭവത്തിൽ റസ്റ്ററന്റ് അടച്ചുപൂട്ടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ജീവനക്കാരൻ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ കുറിച്ച് വിവേചനം നേരിട്ട സ്ത്രീയുടെ സുഹൃത്തായിരുന്നു ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
മറിയം നജി എന്ന സ്ത്രീയാണ് തന്റെ സുഹൃത്തിനു നേരിട്ട അനുഭവം വിവരിച്ചത് വീഡിയോ പോസ്റ്റ് ചെയ്തത്. "ഹിജാബ് ധരിച്ചെത്തിയതിനാൽ റസ്റ്റന്റ് വാതിൽക്കലിലുള്ള ജീവനക്കാരൻ തന്റെ സുഹൃത്തിനെ പ്രവേശിക്കാൻ അനുവദിച്ചില്ല, ഇത് തന്നെ വേദനിപ്പിക്കുന്നു" എന്നായിരുന്നു മറിയം നജിയുടെ വീഡിയോയിൽ പറഞ്ഞിരുന്നത്.
advertisement
advertisement
സംഭവം വിവാദമായതോടെ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (BETA) അന്വേഷണം പ്രഖ്യാപിച്ചു. ഇതിനിടയിൽ സംഭവത്തിൽ വിശദീകരണവുമായി റസ്റ്ററന്റും രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദീകരണ പോസ്റ്റിൽ, ദൗർഭാഗ്യകരമായ സംഭവത്തിൽ ക്ഷമചോദിക്കുന്നതായി വ്യക്തമാക്കിയ റസ്റ്ററന്റ് തെറ്റു ചെയ്ത മാനേജരെ സസ്പെൻഡ് ചെയ്തതായും അറിയിച്ചിരുന്നു. മാത്രമല്ല, മാർച്ച് 29ന്  ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു കൊണ്ടായിരുന്നു റസ്റ്ററന്റിന്റെ പോസ്റ്റ്.
advertisement
ബഹ്‌റൈനിൽ 35 വർഷത്തിലേറെയായി തങ്ങൾ എല്ലാ രാജ്യക്കാർക്കുമായി സേവനം ചെയ്തുവരികാണ്. എല്ലാവർക്കും സ്വന്തം വീട്ടിലെന്ന പോലെ കുടുംബവുമായി വന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് തങ്ങളുടെ റസ്റ്ററന്റ്. പ്രസ്തുത സംഭവത്തിൽ തെറ്റു ചെയ്ത മാനേജരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ പ്രതിഫലിക്കുന്നത് തങ്ങളെയല്ല. അതിനാൽ, മാർച്ച് 29 ചൊവ്വാഴ്ച്ച എല്ലാ ബഹ്‌റൈൻ രക്ഷാധികാരികളെയും തങ്ങളുടെ റസ്റ്ററന്റിലേക്ക് കോംപ്ലിമെന്ററി ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നുവെന്നും സോഷ്യൽമീഡിയയിലെ പ്രസ്താവനയിൽ പറയുന്നു.
ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ അദ് ലിയയിലാണ് റസ്റ്ററന്റ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Bahrain eatery apology| 'ക്ഷമ ചോദിക്കുന്നു; മാർച്ച് 29ന് ഭക്ഷണം കഴിക്കാൻ വരണം'; ഹിജാബ് വിവാദത്തിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ്
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement