advertisement

കമ്പനിയുടെ പേരിൽ കാർ രജിസ്റ്റർ ചെയ്ത് തട്ടിപ്പ്; പിടിയിലായത് ട്രാഫിക് പിഴയായി ഭീമൻ തുക വന്നപ്പോൾ

Last Updated:

Dubai-based man in custody for forging documents to register three vehicles under the ownership of their company | ഈ വാഹനങ്ങൾക്ക് മേൽ ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ട്രാഫിക് പിഴ ചുമത്തപ്പെട്ടതാണ്

ദുബായ്: കമ്പനിയുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ രേഖകൾ കെട്ടിച്ചമച്ചുവെന്നാരോപിച്ച് രണ്ട് പേരെ ദുബായ് കോടതി വിചാരണ ചെയ്‌തു. ഈ വാഹനങ്ങൾക്ക് മേൽ ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ട്രാഫിക് പിഴ ചുമത്തപ്പെട്ടതാണ്.
ഔദ്യോഗിക രേഖകൾ പ്രകാരം, മെയിന്റനൻസ് കമ്പനി സ്ഥാപിച്ച 28 കാരിയായ പാകിസ്ഥാൻ ബിസിനസുകാരി അവരുടെ എമിറാത്തി സ്പോൺസറുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ 31 കാരനായ പാകിസ്ഥാനിക്ക് വിസിറ്റ് വിസ നൽകി.
മൂന്ന് വർഷത്തിന് ശേഷം, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്നും കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത മൂന്ന് വാഹനങ്ങൾക്ക് 100,000 ദിർഹം വിലമതിക്കുന്ന ട്രാഫിക് പിഴയെക്കുറിച്ച് ഒരു അറിയിപ്പ് ലഭിച്ചു.
“എന്റെ കമ്പനിയുടെ പേരിൽ കാറുകൾ എങ്ങനെ രജിസ്റ്റർ ചെയ്തുവെന്ന് എനിക്കറിയില്ല. മൂന്ന് തവണ അനധികൃതമായി യാത്രക്കാരെ കയറ്റാൻ പ്രതി കാറുകൾ ഉപയോഗിക്കുകയും 60,000 ദിർഹം പിഴ ചുമത്തപ്പെടുകയും ചെയ്തു. കൂടാതെ 40,000 ദിർഹം വിലമതിക്കുന്ന നിരവധി സാലിക്, ട്രാഫിക് പിഴകളും ഈടാക്കിയിട്ടുണ്ട്, ” കമ്പനിയുടമ പറയുന്നു.
advertisement
തന്റെ 2005 മോഡൽ വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതി അദ്ദേഹവുമായി ബന്ധപ്പെടുകയും വാഹനം വാങ്ങാൻ സമ്മതിക്കുകയും ചെയ്തുവെന്ന് ഒരു പാകിസ്ഥാൻ സാക്ഷി മൊഴി നൽകി.
അൽ ഖുസൈസിലെ ഒരു കാർ രജിസ്ട്രേഷൻ ഓഫീസിൽ ചെന്ന് വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയതായി ഇയാൾ പറഞ്ഞു. ശേഷം ദുബായ് പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇത് കമ്പനിയുടമയുടെ കെട്ടിച്ചമച്ച കഥയാണെന്ന് വാദിച്ച പ്രതിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതി, 43 കാരനായ അഫ്ഗാനിയും കുറ്റകൃത്യം ചെയ്യാൻ ആദ്യം സഹായിച്ചയാളും അറസ്റ്റിലായി.
advertisement
ഔദ്യോഗിക രേഖകൾ അനുസരിച്ച്, പ്രമാണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഒപ്പ് ഇരയുടെ പക്കൽ നിന്ന് വ്യത്യസ്തമായിരുന്നു. പാകിസ്ഥാൻ, അഫ്ഗാനി പ്രതികൾക്കെതിരെ വ്യാജരേഖ ചമച്ച കുറ്റവും ചുമത്തപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കമ്പനിയുടെ പേരിൽ കാർ രജിസ്റ്റർ ചെയ്ത് തട്ടിപ്പ്; പിടിയിലായത് ട്രാഫിക് പിഴയായി ഭീമൻ തുക വന്നപ്പോൾ
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement