ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്

Last Updated:

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് കീർത്തി വർധൻ സിംഗിനെ ഗൾഫ് മേഖലയുടെ മേധാവിയായി നിയമിച്ചത്

ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിംഗിന്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് കീർത്തി വർധൻ സിംഗിനെ ഗൾഫ് മേഖലയുടെ മേധാവിയായി നിയമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജൂൺ 9 ന് കേന്ദ്ര മന്ത്രിസഭ രൂപം കൊണ്ടതിന് പിന്നാലെയാണ് തീരുമാനം. ജൂൺ 11 ന് കീർത്തി വർധൻ സിംഗ് വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലകൾ സഹമന്ത്രിമാരെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൾഫ് മേഖലയുടെ ചുമതല ജയശങ്കർ കീർത്തി വർധന് നൽകിയത്. ഇതോടെ ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട കോൺസുലർ, പാസ്സ്പോർട്ട്, വിസ എന്നിവയുടെ ചുമതല കീർത്തി വർധൻ നിർവ്വഹിക്കും. കൂടാതെ ചുമതലകളിൽ അദ്ദേഹത്തെ സഹായിക്കാനായി ഒരു സംയോജിത വിഭാഗവും ഉണ്ടാകും. ഒപ്പം പ്രവർത്തനങ്ങളുടെ ഉപദേശകനും സഹായിയുമായി മുക്തേഷ് കുമാർ പർദേശി തുടരും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗൾഫ് മേഖലയുടെ ചുമതല വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement