Sharjah Accident | വാഹനാപകടത്തില്‍ ഗർഭിണിയും മകളും മരിച്ചു; ഓടിരക്ഷപ്പെട്ട ഡ്രൈവര്‍ 14 മിനിറ്റിനുള്ളിൽ പിടിയിലായി

Last Updated:

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും എമിറേറ്റ്‌സ് റോഡിലെ വേഗപരിധികളും കർശനമായി പാലിക്കണമെന്നും ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

യുഎഇയില്‍ (UAE) വാഹനാപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ (Driver) പോലീസ് (Police) അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 14 മിനിറ്റിനുള്ളിലാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഷാര്‍ജയിൽ (Sharjah) നടന്ന സംഭവത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി സ്ട്രീറ്റിലെ ട്രാഫിക്ക് ഇന്റര്‍സെക്ഷനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.
35 കാരിയായ പ്രവാസി സ്ത്രീയും അവരുടെ 10 വയസ്സുള്ള മകളുമാണ് അപകടത്തിൽ മരിച്ചത്. പിതാവിനും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഗുരുതരമായ പരിക്കുകളുണ്ട്. മരിച്ച സ്ത്രീ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന് മുമ്പില്‍ അയാളെ ഹാജരാക്കി. ചൊവ്വാഴ്ച (ജനുവരി 18) രാത്രി 11 മണിയോടെയാണ് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമിന് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമിതവേഗം കാരണം 6 വാഹനങ്ങള്‍ അപകടത്തിൽ പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും എമിറേറ്റ്‌സ് റോഡിലെ വേഗപരിധികളും കർശനമായി പാലിക്കണമെന്നും ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമിത വേഗതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണം.
അതേസമയം, ദുബായില്‍ ബുധനാഴ്ചയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. അമിത വേഗതയും ലെയ്നിൽ അച്ചടക്കം പാലിക്കാത്തതും ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
advertisement
അല്‍ കരാമ ടണലില്‍ പുലര്‍ച്ചെയാണ് ആദ്യ അപകടമുണ്ടായത്. ഒരു ബസ് ചെറുവാഹനത്തില്‍ ഇടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. ബ്രിഗ്. ദുബായ് ഹില്‍സിന് എതിര്‍വശത്തുള്ള ഉം സുഖീം റോഡില്‍ രണ്ട് ലൈറ്റ് വാഹനങ്ങള്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായതെന്ന് അല്‍ മസ്‌റൂയി വിശദീകരിച്ചു. ലെയിന്‍ അച്ചടക്കം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. അല്‍ ഖൈല്‍ റോഡില്‍ റണ്‍ ഓവര്‍ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Sharjah Accident | വാഹനാപകടത്തില്‍ ഗർഭിണിയും മകളും മരിച്ചു; ഓടിരക്ഷപ്പെട്ട ഡ്രൈവര്‍ 14 മിനിറ്റിനുള്ളിൽ പിടിയിലായി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement