• HOME
  • »
  • NEWS
  • »
  • gulf
  • »
  • റിയാദ് എയർ; പുതിയ വിമാനക്കമ്പനിയുമായി സൗദി അറേബ്യ; 2030ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ്

റിയാദ് എയർ; പുതിയ വിമാനക്കമ്പനിയുമായി സൗദി അറേബ്യ; 2030ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ്

പുതിയ വിമാനക്കമ്പനി മേഖലയിലെ മുൻനിര എയർലൈനുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് എന്നിവയ്‌ക്ക് വെല്ലുവിളി ഉയർത്തിയേക്കാം

  • Share this:

    റിയാദ്: സൗദി അറേബ്യ പുതിയ വിമാനക്കമ്പനി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.വ്യവസായ പ്രമുഖൻ ടോണി ഡഗ്ലസിന്റെ നേതൃത്വത്തിലാണ് വിമാനക്കമ്പനി ആരംഭിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള സൗദി അറേബ്യയുടെ തന്ത്രപ്രധാനവും ഭൂമിശാസ്ത്രപരവുമായ സ്ഥാനം പ്രയോജനപ്പെടുത്താനും 2030 ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ് ആരംഭിക്കാനുമാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

    പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എയർലൈനിൽ പിഐഎഫ് ഗവർണർ യാസിർ അൽ-റുമയ്യൻ അധ്യക്ഷനാകും. ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ മുൻ മേധാവി ടോണി ഡഗ്ലസിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചു. സൗദിയുടെ എണ്ണ ഇതര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും എയർലൈൻ 20 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യുമെന്നും പ്രത്യക്ഷമായും പരോക്ഷമായും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

    Also Read- ‘പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും’; സ്വപ്നയുടെ ആരോപണങ്ങൾ തള്ളി യൂസഫലി

    റിയാദ് എയർ എന്നായിരിയ്ക്കും എയർലൈനിന്റെ പേര്. സൗദി തലസ്ഥാനത്തിന് പുറത്തായിരിക്കും റിയാദ് എയറിന്റെ ആസ്ഥാനം. ഇതിന്റെ സീനിയർ മാനേജ്‌മെന്റിൽ സൗദിയും അന്താരാഷ്ട്ര വിദഗ്ധരും ഉൾപ്പെടും.

    സൗദി അറേബ്യയുടെ ഈ പുതിയ പദ്ധതി നിലവിൽ മേഖലയിലെ മുൻനിര എയർലൈനുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് എന്നിവയ്‌ക്ക് വെല്ലുവിളി ഉയർത്തിയേക്കാം. പുതുതായി രൂപീകരിച്ച ഏവിയേഷൻ കമ്പനി എണ്ണ ഇതര ജിഡിപി വളർച്ചയിലേക്ക് 20 ബില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷ.

    ഏകദേശം 80 ജെറ്റുകൾക്കുള്ള ഓർഡറുകൾ സംബന്ധിച്ച് PIF (പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) ബോയിംഗ് കമ്പനിയുമായും എയർബസ് SEയുമായും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ ദേശീയ എയർലൈൻ അതിന്റെ ആദ്യത്തെ വിമാനം ഉടൻ വാങ്ങുമെന്ന് 2022 ഒക്ടോബറിൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. 35 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഓർഡർ ബോയിംഗ് കമ്പനിയ്ക്ക് കിട്ടിയെന്ന് വാൾ സ്ട്രീറ്റ് ജേണൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

    Also Read- ‘ഇഫ്താറിന് താൽക്കാലിക മുറിയോ ടെന്റോ പിരിവോ പാടില്ല; ലൗഡ് സ്പീക്കർ വേണ്ട; സൗദി അറിയിപ്പ്

    റിയാദ് എയർ “ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന ആധുനിക വിമാനങ്ങൾ വാങ്ങുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2030 ഓടെ എയർലൈൻ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നാണ് സൗദി അറേബ്യാ പ്രതീക്ഷിക്കുന്നത്. ലോകോത്തരനിലവാരമുള്ള സേവനം നൽകുമെന്ന വാഗ്ദാനവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

    Published by:Rajesh V
    First published: