advertisement

ആൾക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികൾ ആശുപത്രിയിൽ

Last Updated:
ന്യൂഡൽഹി: ലൈംഗികാതിക്രമം തടഞ്ഞതിന് ആൾക്കൂട്ടം സ്കൂളിൽ കയറി പെൺകുട്ടികളെ ആക്രമിച്ചു. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ ത്രിവേണിഗഞ്ചിലാണ് സംഭവം. നേരത്തെ നാട്ടുകാരായ ചിലർ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതിനാണ് സ്കൂളിൽ കയറി ആൾക്കൂട്ടം കുട്ടികളെ ആക്രമിച്ചത്.
ഹോസ്റ്റലിലേക്ക് അശ്ലീലമടങ്ങിയ കത്തുകൾ എറിഞ്ഞു നൽകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. പെൺകുട്ടികളെ കയറിപിടിക്കാൻ ശ്രമിച്ചയാളെ അടിച്ചോടിച്ചതോടെയാണ് ആൾക്കൂട്ടം സ്കൂൾ പരിസരത്തേക്ക് ഇരച്ചുകയറി പെൺകുട്ടികളെ ആക്രമിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ പെൺകുട്ടികളെ പിന്നീട് സ്കൂൾ അധികൃതർ ഇടപെട്ടാണ് പെൺകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്.
മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായാണ് പെൺകുട്ടികളെ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ത്രിവേണിഗഞ്ച് പൊലീസ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആൾക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് 34 പെൺകുട്ടികൾ ആശുപത്രിയിൽ
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement